കൊല്ലം: നഗരത്തിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം ശേഖരിച്ച് കുരീപ്പുഴ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിക്കാൻ കോർപ്പറേഷൻ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നു. തിരുവനന്തപുരം കോർപ്പറേഷനിലേത് പോലെ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലോറിയെത്തി കക്കൂസ് മാലിന്യം ശേഖരിച്ച് പ്ലാന്റിലെത്തിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തുന്നത്.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം എത്തിക്കാനുള്ള പൈപ്പ് ലൈൻ ശൃംഖല പാതിവഴിയിൽ നിൽക്കുന്നതിനാലാണ് മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്. പൈപ്പ് ലൈൻ ശൃംഖല പൂർത്തിയാകാൻ ഇനിയും വർഷങ്ങളെടുക്കും. അതുവരെ ലോറികളിലാകും പ്ലാന്റിൽ മാലിന്യം എത്തിക്കുക. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഈമാസം അവസാനത്തോടെ പൂർത്തിയാകും. തുടർന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള സംഘത്തിന്റെ പരിശോധന ഉണ്ടാകും. അവരുടെ അനുമതി കൂടി ലഭിച്ച ശേഷം ഫെബ്രുവരി പകുതിയോടെ പ്ലാന്റ് കമ്മിഷൻ ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടൽ. പെയിന്റിംഗും ഡ്രെയിനേജുകളുടെ നിർമ്മാണവും പൂർത്തിയാവാറായി.
ദിവസം 1.5 ലക്ഷം എം.എൽ.ഡി മാലിന്യം
പ്രതിദിനം 12 ലക്ഷം എം.എൽ.ഡിയാണ് (മിനിമൽ ലിക്വിഡ് ഡിസ്ചാർജ്) പ്ലാന്റിന്റെ സംസ്കരണ ശേഷി. ലോറികളിൽ ഒരു ദിവസം ഇത്രയധികം കക്കൂസ് മാലിന്യം എത്തിക്കാൻ കഴിയില്ല. അതുകൊണ്ട് ആദ്യഘട്ടത്തിൽ ഒന്നര ലക്ഷം എം.എൽ.ഡി സംസ്കരിക്കാനാണ് ആലോചന. ലോറികളിൽ ദിവസം 1.5 ലക്ഷം എം.എൽ.ഡി കക്കൂസ് മാലിന്യം എത്തിക്കും. അതിൽ പത്തിരിട്ടി വെള്ളം കൂടി ചേർത്താകും സംസ്കരണം. മാലിന്യം സംസ്കരിക്കാനുള്ള ഫീസ് അടക്കമുള്ള നിയമാവലികൾ അടങ്ങിയ, കുരീപ്പുഴ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ ബൈലാ ഉടൻ കോർപ്പറേഷൻ പ്രസിദ്ധീകരിക്കും.
നിർമ്മാണ പുരോഗതി
2022 ഡിസംബർ: 75 %
2023 മേയ് പകുതി: 81 %
ആഗസ്റ്റ് 18: 84 %
നവംബർ 20: 85 %
2024 ജനുവരി 1: 88 %
2024 ജനുവരി 23: 90 %
ബാക്കിയുള്ളത്
അടിസ്ഥാന നിർമ്മാണങ്ങൾ: 100 %
യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള വൈദ്യുതീകരണം: 100 %
യന്ത്രങ്ങൾ ഘടിപ്പിക്കൽ: 90 %
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |