പുനലൂർ: കേരള-തമിഴ്നാട് അതിർത്തിയിലെ ഭഗവതിപുരത്തെ കൃഷിയിടത്തിൽ അവശ നിലയിൽ കണ്ട കാട്ടനയെ മാന്തോപ്പിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാന്തോപ്പിൽ മാങ്ങ ശേഖരിക്കാനെത്തിയ തൊഴിലാളികളാണ് കാട്ടാന ചരിഞ്ഞത് കണ്ടത്. രണ്ട് ദിവസം മുമ്പ് ഭഗവതിപുരം റെയിൽവ സ്റ്റേഷന് സമീപത്തെ വനാതിർത്തിൽ ആനയെ അവശ നിലയിൽ കണ്ടെത്തിയിരുന്നു. വനം വകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി ചികിത്സ നൽകിയെങ്കിലും ശനിയാഴ്ച പുലർച്ചെ ചരിയുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമെ കാട്ടാന ചരിഞ്ഞതിന്റെ കാരണം ലഭ്യമാകുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു. രണ്ട് മാസങ്ങൾക്കിടെ അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ്, പിറവന്തൂർ പഞ്ചായത്തിലെ കടശേരി തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |