കൊല്ലം: രാമൻകുളങ്ങര ജംഗ്ഷന് സമീപമുള്ള ഫളാറ്റിന് നേരെ ആക്രമണം. സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനമേറ്റു. ഇന്നലെ പുലർച്ചെ നാലിനാണ് രണ്ട് ബൈക്കുകളിലെത്തിയ അക്രമിസംഘം ഫ്ളാറ്റിലെ സെക്യൂരിറ്റി ക്യാബിൻ ഉൾപ്പെടെ അടിച്ചു തകർക്കുകയും സെക്യൂരിറ്റി ജീവനക്കാരനായ സത്യശീലനെ മർദ്ദിക്കുകയും ചെയ്തത്. ഒരു മണിക്കൂറോളം അക്രമികൾ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ഥലത്തെ സി.സി.ടി.വി ക്യാമറകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഫ്ളാറ്റിന്റെ കാർ പാർക്കിംഗ് സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇത് സമീപത്തെ ഓടയിലേക്കാണ് ഒഴുക്കിയത്. ഇത് തടയുമെന്ന് പറഞ്ഞാണ് നാലംഗ സംഘം അക്രമം നടത്തിയത്. സെക്യൂരിറ്റി ക്യാബിനിലെ ഫർണിച്ചറുകളും ഗ്ലാസ് ജനാലകളും മേൽക്കൂരയും വൈദ്യുതോപകരണങ്ങളും തകർത്തു. ഫ്ളാറ്റിന് മുന്നിലെ സൂപ്പർ മാർക്കറ്റിന്റെ ബാരിക്കേഡുകളും നശിപ്പിച്ചു. സംഭവസ്ഥലം സുജിത്ത് വിജയൻപിള്ള എം.എൽ.എ സന്ദർശിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ
ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |