കടയ്ക്കൽ: കുടുംബ പ്രശ്നത്തിൽ കേസെടുത്തില്ലെന്ന് ആരോപിച്ച് ഗൃഹനാഥൻ പൊലീസ് ജീപ്പിന്റെ ഗ്ലാസ് തകർത്തു. ചിതറ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ 5.30 ഓടെയാണ് സംഭവം. ചിതറ പുതുശേരി ലളിതാഭവനിൽ ധർമ്മദാസാണ് (52) പ്രതി.
ഭാര്യയുടെ ഉടമസ്ഥതയിലുള്ള വസ്തുവിറ്റ മൂന്നുലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഈ പണം ഭാര്യ വീട്ടുകാർക്ക് നൽകിയെന്ന് കാണിച്ച് ധർമ്മദാസ് പരാതി നൽകിയിരുന്നു. ഭാര്യയെ സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ മക്കളുടെ പേരിൽ ഡിപ്പോസിറ്റ് ചെയ്തതായി ബോദ്ധ്യപ്പെടുത്തി. ഇതോടെ ഭാര്യയുടെ പേരിൽ മോഷണത്തിന് കേസെടുക്കണമെന്നായി ധർമ്മദാസ്. എന്നാൽ പൊലീസ് ഇരുവരെയും പറഞ്ഞുവിട്ടു.
ഇതിൽ പ്രകോപിതനായാണ് ജീപ്പിന്റെ ഗ്ലാസ് തകർത്തത്. ശബ്ദം കേട്ട് പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. ഇയാളുടെ നെറ്റിക്ക് നിസാര പരിക്കുണ്ട്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |