കോട്ടയം : വില്പനയ്ക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെയും, വാങ്ങാനെത്തിയ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി മാമ്മൂട് പുളിക്കൽ വീട്ടിൽ ലിജോ സേവ്യർ (26), മാമ്മൂട് പുന്നമൂട്ടിൽ വീട്ടിൽ ബിപിൻ (23), അമ്പലപ്പുഴ പുറക്കാട് ഒറ്റതെങ്ങിൽ വീട്ടിൽ പവിരാജ് (29), ശാന്തിപുരം മാടപ്പള്ളി കാലായിൽ വീട്ടിൽ അജില്‍ കുമാർ (26) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചിങ്ങവനം പൊലീസും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് ബസിൽ ലിജോ എം.ഡി.എം.എ കൊണ്ടുവരുന്നതായി ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബസിനെ പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ ലിജോ ചിങ്ങവനം ട്രെന്‍ഡ്സിന് സമീപം വച്ച് എതിര്‍ വശത്തുള്ള വീട്ടുമുറ്റത്തേക്ക് ബാഗ് വലിച്ചെറിയുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് ഇയാളെയും കൂട്ടാളികളെയും പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |