കോട്ടയം : കഴിഞ്ഞ തവണത്തേക്കാൾ രണ്ടുലക്ഷം പേർ കുറവ് വോട്ട് ചെയ്തപ്പോൾ വോട്ടിംഗ് ശതമാനം ഉയർത്താനായത് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് മാത്രം. ജയം യു.ഡി.എഫിനൊപ്പമെങ്കിലും വോട്ടിംഗ് ശതമാനത്തിലെ വർദ്ധനവിൽ എൻ.ഡി.എയ്ക്ക് ആശ്വസിക്കാം. ഇരുകൂട്ടരുടെയും വോട്ടുകളിൽ തുഷാറിന് വിള്ളൽ വീഴ്ത്താനായി. കഴിഞ്ഞ തവണത്തേക്കാൾ യു.ഡി.എഫിന് 58,698 വോട്ട് കുറഞ്ഞു. എൽ.ഡി.എഫിന് 39903 വോട്ടും. എൻ.ഡി.എയ്ക്ക് 8470 വോട്ട് കൂടി. 2019 ൽ പി.സി.തോമസ് മത്സരിച്ചപ്പോൾ 1,55,135 വോട്ടായിരുന്നു കോട്ടയത്ത് എൻ.ഡി.എയുടെ ഏറ്റവും വലിയ നേട്ടം. അതിനു മുമ്പ് 2004 ൽ ഒഴികെ എൻ.ഡി.എയ്ക്ക് അരലക്ഷത്തിനു മുകളിൽ വോട്ട് ലഭിച്ചിരുന്നില്ല. കോട്ടയം, ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിൽ നിന്ന് ബി.ഡി.ജെ.എസിന് ഇത്തവണ കൂടുതലായി വോട്ട് ലഭിച്ചു. 2.58 ശതമാനം വോട്ട് യു.ഡി.എഫിന് നഷ്ടപ്പെട്ടപ്പോൾ എൽ.ഡി.എഫ് 1.45 ശതമാനം കുറഞ്ഞു. എൻ.ഡി.എയ്ക്ക് 2.68 ശതമാനം വർദ്ധനയുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |