കുറ്റ്യാടി: നിട്ടൂർ നെല്ലിക്കണ്ടി ഭാഗങ്ങളിൽ കന്നുകാലികൾക്ക് ചർമ്മമുഴ രോഗം പടരുന്നതിനെ തുടർന്ന് കർഷകർ ദുരിതത്തിൽ. നടുപ്പറമ്പിൽ കല്ല്യാണി, കുഞ്ഞിപറമ്പിൽ കുമാരൻ, തരിപ്പയിൽ അനീഷ്, തുവ്വമ്മൽ കുമാരൻ, നെല്ലിക്കണ്ടി വെള്ളാപറമ്പത്ത് ചന്ദ്രൻ തുടങ്ങി നിരവധി ക്ഷീരകർഷകരുടെ പശുക്കൾക്കും കിടാങ്ങൾക്കുമാണ് രോഗം ബാധിച്ചത്. കന്നുകാലികളുടെ ശരീര മാസകലം മുഴയും കടുത്തപനിയും ഭക്ഷണമെടുക്കാത്തതും പാലുല്പാദനം കുറയുന്നതുമാണ് രോഗ ലക്ഷണം. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം വടക്കെ വിലങ്ങോട്ടിൽ ബാലന്റെ പശു ചത്തിരുന്നു. അതേ സമയം പശുവളർത്തൽ ഉപജീവന മാർഗമായുള്ള കർഷകർക്ക് രോഗം വലിയ തിരിച്ചടിയായിട്ടുണ്ട്. ലംബി സ്കിൻ ഡിസീസ് എന്നറിയപ്പെടുന്ന വൈറസ് രോഗം കൊതുക് വഴിയാണ് പകരുന്നത്. വൈറസ് രോഗമായതിനാൽ രോഗം വന്നവയ്ക്ക് പ്രതിരോധ കുത്തിവെയ്ക്കുന്നത് കൊണ്ട് കാര്യമില്ലെന്ന് വിദഗ്ദ്ധർ പറയുന്നത്. ഇക്കാരണം കൊണ്ടുതന്നെ ആരോഗ്യമുള്ള കന്നുകാലികൾക്ക് എത്രയുംവേഗം പ്രതിരോധ കുത്തിവെയ്പ്പ് എടു ക്കണമെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡോക്ടർമാർ പറയുന്നു. കുറ്റ്യാടി പഞ്ചായത്തിന്റെ വിവിധ മേഖലയിലും കന്നുകാലികളുടെ ചർമ്മമുഴ പടരുന്നത് തടയാൻ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിച്ചുവരികയാണ്. കുറ്റ്യാടി പഞ്ചായത്തിൽ ഏകദേശം എഴുനൂറോളം പശുക്കൾ ഉണ്ടെന്നാണ് വിവരം.
രോഗം പകരാതിരിക്കാൻ കർഷകർ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു കൃത്യമായ പരിപാലനവും, രോഗം പകർത്തുന്ന കൊതുകുകൾ, ഇച്ചകൾ തുടങ്ങിയവയിൽ നിന്നും പശുക്കളെ രക്ഷിക്കാൻ കർഷകർ ശ്രദ്ധ ചെലുത്തണം.
ഹംന
വെറ്ററിനറി ഡോക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |