SignIn
Kerala Kaumudi Online
Saturday, 27 April 2024 8.24 AM IST

കർഷകർക്ക് മെച്ചപ്പെട്ട സേവനങ്ങൾ കൃഷിക്കാര്യം ഇനി സ്മാർട്ട്

4
സ്മാർട്ട് കൃഷിഭവൻ

കോഴിക്കോട്: കർഷകർക്ക് മികച്ച സേവനങ്ങളുമായി ജില്ലയിലൊരുങ്ങുന്നു സ്മാർട്ട് കൃഷിഭവനുകൾ. പനങ്ങാട്, പേരാമ്പ്ര തുടങ്ങി ജില്ലയിലെ രണ്ട് കൃഷിഭവനുകളാണ് സ്മാർട്ടാകാനൊരുങ്ങുന്നത്. സ്വന്തമായുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കൃഷിഭവനുകളെ നവീകരിച്ചും വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവയ്ക്ക് സ്വന്തമായി കെട്ടിടങ്ങൾ നിർമ്മിച്ചുമാണ് കൃഷിഭവനുകൾ സ്മാർട്ടാക്കുന്നത്. അഗ്രികൾച്ചർ എൻജിനീയറിംഗ് വിഭാഗത്തിനാണ് കൃഷിഭവനുകളുടെ നിർമ്മാണ ചുമതല. ജില്ലയിൽ രണ്ടുവീതം കൃഷി ഭവനുകൾ നവീകരിച്ച് സ്മാർട്ടാക്കാൻ ബഡ്ജറ്റിൽ 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ രണ്ട് കൃഷിഭവനുകൾക്കും 12.5 ലക്ഷം രൂപ കൃഷിഭവൻ മുഖേന അനുവദിച്ചിട്ടുണ്ട്. പേരാമ്പ്ര കൃഷിഭവന് കെട്ടിടം ഇല്ലാത്തതിനാൽ പുതിയ കെട്ടിടം പണിയേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവത്തനങ്ങൾ ഉടൻ ആരംഭിക്കും. പനങ്ങാട് കൃഷിഭവനിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന ഫ്രണ്ട് ഓഫീസ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഇവിടെ കുടിവെള്ളം, ഇരിക്കാൻ ഇരിപ്പിടങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

കർഷകർക്ക് മണ്ണ്, ചെടി എന്നിവ പരിശോധിക്കുന്നതിനുള്ള വിള ആരോഗ്യക്ലിനിക്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

സ്‌മാർട്ട്‌ കൃഷിഭവനുകളിൽ കോൾ സെന്ററും ഉന്നതതല പരിശീലന സംവിധാനങ്ങളുമുണ്ടാകും. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനാവശ്യമായ പദ്ധതികളാണ് ഇവിടെ തയ്യാറാക്കുന്നത്. നടീൽ വസ്തുക്കൾ ഉറപ്പാക്കും. കർഷകന്‌ തിരിച്ചറിയൽ കാർഡും സ്മാർട്ട് കാർഡും ലഭ്യമാക്കും.

ലഭ്യമാകും ഈസേവനങ്ങൾ

1.കൃഷി ഓഫീസർമാരുടെ ജോലിഭാരം കുറച്ച് ഫീൽഡ് വിസിറ്റിന് കൂടുതൽ സമയം,

2.ഐ.ടി അനുബന്ധ അടിസ്ഥാനസൗകര്യം,

3.കടലാസ് രഹിത കൃഷിഭവൻ.

4.കർഷകർക്ക് ഐ.ഡി നമ്പരുള്ള സ്മാർട്ട് കാർഡ്

5.പുതുതായി ആരംഭിക്കുന്ന സോഫ്റ്റ്‌വെയറിലൂടെ ഈ യുണീക് ഐ.ഡി നമ്പർ ഉപയോഗിച്ച് കർഷകർക്ക് അപേക്ഷകൾ നൽകാനും വിവരം അറിയാനും സാധിക്കും.

6. കൃഷിയിറക്കുന്നതിന് കാർഷികയന്ത്രങ്ങളും തൊഴിലാളികളേയും നൽകുന്നതിന് കാർഷിക കർമ്മസേന

''കൃഷിഭവനുകൾ സ്മാർട്ടാകുന്നതിലൂടെ കർഷകർക്ക് ലഭിക്കുന്ന സേവനങ്ങളാണ് സ്മാർട്ടാകുന്നത്. ഇതിലൂടെ അവർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാകും. എത്രയും പെട്ടന്ന് തന്നെ കൃഷിഭവനുകളുടെ പ്രവൃത്തി പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാണ് ആലോചിക്കുന്നത്''-

മീന, അസി.കൃഷി ഓഫീസർ ഡെപ്യൂട്ടി ഡയരക്ടർ ഒഫ് കൃഷിവകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.