കോഴിക്കോട്: മാനാഞ്ചിറയിൽ മിയാവാക്കി മാതൃകയിൽ സൂക്ഷ്മവനം സ്ഥാപിക്കുന്നതിന് ദർശനം സാംസ്കാരിക വേദിക്ക് നഗരസഭാ കൗൺസിൽ അനുമതി നൽകിയതായി മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചു. അന്താരാഷ്ട്ര വനദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കവെയാണ് മേയർ ഇക്കാര്യം പറഞ്ഞത്. വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 2022ലെ വനമിത്ര പുരസ്കാരം ചെലവൂർ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിക്ക് മേയർ സമ്മാനിച്ചു. ദർശനം സെക്രട്ടറി എം.എ ജോൺസൺ പുരസ്കാരം ഏറ്റുവാങ്ങി.
സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ. സുനിൽകുമാർ അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ അന്താരാഷ്ട്ര വനദിന സന്ദേശം നൽകി.
മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ കാവുകൾക്കുള്ള ധനസഹായ വിതരണവും നടന്നു. തുടർന്ന് ദർശനം സാംസ്കാരിക വേദി സെക്രട്ടറി എം.എ. ജോൺസൺ മറുപടി പ്രസംഗം നടത്തി. ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.പി ഇംതിയാസ്, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ടെക്നിക്കൽ അസിസ്റ്റന്റ് എം.ജോഷിൻ, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നജ്മൽ അമീൻ.എം.എൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ ബൈജു, സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബി.ജയസിംഹൻ, നാഷണൽ ഗ്രീൻ കോർ ജില്ലാ കോർഡിനേറ്റർ പി. സിദ്ധാർത്ഥൻ, മുൻ വനമിത്ര പുരസ്കാര ജേതാവ് തെച്ചോലത്ത് ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ സത്യപ്രഭ സ്വാഗതവും വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജേഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |