SignIn
Kerala Kaumudi Online
Thursday, 18 July 2024 9.39 AM IST

കുതിച്ചുയർന്ന് രാസലഹരി കേസുകൾ,​ ആശങ്കയിൽ യുവത്വം

drug

കോഴിക്കോട്: ജില്ലയിൽ രാസലഹരി ഉപയോഗം കുതിച്ചുയരുന്നതായി കണക്കുകൾ. എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നവർക്കെതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും ഈ വർഷം ഇതുവരെ 96 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ വർഷം ഇതേസമയം 94 കേസുകളാണുണ്ടായിരുന്നത്. പിടികൂടിയവയിൽ ഏറ്റവുമധികം എം.ഡി.എം.എ കേസുകളാണ്. 372.833 ഗ്രാമാണ് പിടികൂടിയത്. ഗ്രാമിന് പതിനായിരത്തിലധികം രൂപയാണ് ഇതിന്റെ വില. എൽ.എസ്.ഡി, ബ്രൗൺഷുഗർ, ഹാഷിഷ്, ഹെറോയിൻ തുടങ്ങിയവയുമുണ്ട്. എക്സെെസിന്റെ 2024 ലെ കണക്കുപ്രകാരം ജനുവരി, ഫെബ്രുവരി, മാർച്ച് , ഏപ്രിൽ വരെ 91 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം 404 മയക്കുമരുന്ന് കേസുകളാണ് രജിസ്റ്രർ ചെയ്തത്. വിദ്യാർത്ഥികളും യുവാക്കളുമാണ് അറസ്റ്റിലായവരിൽ കൂടുതൽ. ശക്തമായ നടപടിയും ശിക്ഷയുമില്ലാത്തതാണ് രാസലഹരി വിൽപ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും ദിനംപ്രതി വർദ്ധിക്കുകയാണ്. പലപ്പോഴും പിടിക്കപ്പെടുന്നത് ചെറുകിട വിൽപ്പനക്കാരും ഉപഭോക്താക്കളും മാത്രം.

@ ഈ വർഷം ഇതുവരെ

ജില്ലയിൽ പിടികൂടുന്ന കഞ്ചാവ് കേസുകളും കുറവല്ല. 45.363 കിലോ കഞ്ചാവും ഈ മാസത്തിനുള്ളിൽ ജില്ലയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കൂടാതെ 542 അബ്കാരി കേസുകളിലായി 293 പേരെ അറസ്റ്റ് ചെയ്തു. പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 649 കേസുകളിലായി 619 പേരാണ് അറസ്റ്റിലായത്. 2024 ജനുവരി മുതൽ ഏപ്രിൽ 14 വരെ 14731 ലിറ്റർ വാഷ്, 328 ഗ്രാം ഹാഷിഷ് ഓയിൽ, മെത്താഫെറ്റമിൻ 4.56 ഗ്രാം എന്നിവയും പിടിച്ചെടുത്തു.

@ 2023 ൽ 404 മയക്കുമരുന്ന് കേസുകൾ
2023 ജനുവരി മുതൽ ഡിസംബർ വരെ 1861 അബ്കാരി കേസുകളും 404 മയക്കുമരുന്ന് കേസുകളും 2437 പുകയില ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 59042 ലിറ്റർ വാഷ്, 144.7 കിലോ കഞ്ചാവ്, 623.3 ഗ്രാം എംഡിഎംഎ, 29.99 ഗ്രാം മെത്താഫെറ്റമിൻ, 2973 ലിറ്റർ അന്യസംസ്ഥാന മദ്യം, 2.1 എൽഎസ്ഡി, 822 ഗ്രാം ഹാഷിഷ് ഓയിൽ, 9.76 ഗ്രാം ബ്രൗൺഷുഗർ, 361 കിലോ പുകയില ഉൽപ്പന്നങ്ങളുമാണ് പിടികൂടിയത്.

@ മരണക്കെണിയൊരുക്കി ലഹരി ഉപയോഗം

മയക്കുമരുന്ന് ഉപയോഗം യുവത്വത്തിന്റെ മരണക്കുരുക്കായി മാറുന്ന സംഭവങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വടകരയിൽ രണ്ട് യുവാക്കളെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കടുത്ത് നിന്ന് മയക്കുമരുന്ന് സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. ഒരു വർഷത്തിനിടെ മേഖലയിൽമാത്രം ആറു യുവാക്കൾ മരിച്ചത് മയക്കുമരുന്ന് ഉപയോഗത്തെത്തുടർന്നാണ് എന്നാണ് സംശയം. കൊയിലാണ്ടിയിലും അടുത്തിടെ ഒരു യുവാവ് മരിച്ചിരുന്നു. ഇത്തരത്തിലുള്ള മരണങ്ങൾ സംബന്ധിച്ചും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെക്കുറിച്ചും പൊലീസ് കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.