SignIn
Kerala Kaumudi Online
Thursday, 18 July 2024 6.33 AM IST

രണ്ടാം അപ്പീലുകൾ വർദ്ധിക്കുന്നു: വിവരാവകാശ കമ്മിഷണർ

r
വിവരാവകാശ കമ്മിഷൻ

@ കോഴിക്കോട് കോർപ്പറേഷന് പിഴ

കോഴിക്കോട്: വിവരാവകാശ നിയമത്തിന്മേൽ ജില്ലയിൽ രണ്ടാം അപ്പീലുകൾ വർദ്ധിക്കുന്നതായി സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിന് ശേഷം അദ്ദേഹം പറഞ്ഞു.ആദ്യ അപേക്ഷയിൽ തന്നെ നിശ്ചിത സമയത്തിനകം വിവരം നൽകി ഫയൽ ക്ലോസ് ചെയ്യാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കേണ്ടത്. പരാതി ഉണ്ടായാൽ ഒന്നാം അപ്പീൽ അധികാരി കൃത്യമായ വിവരം ലഭ്യമാക്കണം. ജനങ്ങളെ ചുറ്റിക്കുന്ന മറുപടി നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും. കമ്മിഷന് മുന്നിൽ രണ്ടാം അപ്പീലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.

ഒരു മാസത്തിനകം നൽകേണ്ട വിവരം നൽകാൻ ഒന്നേകാൽ വർഷം എടുത്ത കോഴിക്കോട് കോർപ്പറേഷന് കമ്മിഷൻ പിഴയിട്ടു.

ന്യൂനപക്ഷ പദവിയുള്ള വില്യാപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിൽ സീനിയോറിറ്റി മറികടന്ന് പ്രാധാനാധ്യാപകനെ നിയമിച്ചതിൽ നടപടിക്രമം പാലിച്ചില്ലെന്ന പരാതിയിൽ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറെ കമ്മിഷണർ വിളിച്ചുവരുത്തി ഈ വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശമനുസരിച്ച് ഡി.ഡി.ഇയെ സ്‌കൂൾ മാനേജരായി സർക്കാർ നിയമിച്ചുവെങ്കിലും ചുമതല ഡി.ഡി.ഇ ഏറ്റെടുത്തിട്ടില്ലെന്ന് ഹരജിക്കാരൻ ആരോപിച്ചു.

കമ്മിഷൻ നോട്ടീസ് കൈപ്പറ്റിയിട്ടും സിറ്റിംഗിൽ എത്താതിരുന്ന കോഴിക്കോട് സബ് കളക്ടർ, ചേലമ്പ്ര വില്ലേജ് ഓഫീസർ എന്നിവരെ കമ്മിഷൻ തിരുവനന്തപുരം ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. സിറ്റിംഗിൽ പരിഗണിച്ച 20 കേസുകളിൽ 18 എണ്ണം തീർപ്പാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.