മലപ്പുറം: അനധികൃത വൈദ്യുതി വേലികൾ മൂലമുള്ള മരണങ്ങൾ ജില്ലയിൽ വർദ്ധിക്കുന്നതായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ കണക്കുകൾ. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 91 മരണങ്ങൾ ഉണ്ടായപ്പോൾ ഇതിൽ 16 എണ്ണവും മലപ്പുറത്ത് ആണ്. ഇതിൽ പകുതിയിലധികം മരണങ്ങളും കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ്. അനധികൃത വൈദ്യുതി വേലികൾ മൂലം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് പാലക്കാടാണ്. 32 പേർ. തൊട്ടുപിന്നിൽ മലപ്പുറം ആണ്. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിൽ ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ, വീട്ടിലെ കണക്ഷനിൽ നിന്ന് വൈദ്യുതി കടത്തിവിട്ടുമാണ് വൈദ്യുതി വേലി സ്ഥാപിക്കുന്ന ഇടത്താണ് അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂണിൽ വഴിക്കടവിൽ മീൻപിടിക്കാൻ പോയ വിദ്യാർത്ഥി അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലെ അപകടം.
കാറ്റിൽപ്പറത്തി നിബന്ധനകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |