ഊർങ്ങാട്ടിരി : വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന്റെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കുമെന്ന് അരീക്കോട് പൊലീസ് ഇൻസ്‌പെക്ടർ ലൈജു മോൻ. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് സൗഹാനെ കാണാതായത് മുതൽ പൊലീസും വിവിധ സന്നദ്ധ പ്രവർത്തകരും ചേർന്ന് സമീപത്തെ കാട്ടിലും മറ്റുമായി തെരച്ചിൽ നടത്തിയിരുന്നു. ഇത് പരാജയപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണം മറ്റു ദിശകളിലേക്കും വ്യാപിപ്പിക്കുന്നത്. കുട്ടിയെ കാണാതായി 10 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ സാധിക്കാത്തതിനാൽ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം എന്ന രീതിയിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇൻസ്‌പെക്ടർ ലൈജു മോൻ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മനോവൈകല്യമുള്ള സൗഹാനെ കാണാതായത്.
സൗഹാന്റെ ഉപ്പ ഹസ്സൻകുട്ടി രാവിലെ വീടിനടുത്തുള്ള ഓവുപാലത്തിൽ കുട്ടി ഇരിക്കുന്നതായി കണ്ടിരുന്നു.
പിന്നീട് റബ്ബർതോട്ടത്തിൽ കുട്ടിയെ കണ്ടവരുണ്ട്.
രാത്രി ഒരു മണിയോടെ സമീപത്ത് ഒരു കാർ നിറുത്തിയിട്ടിരുന്നതായി നാട്ടുകാർ പറയുന്നു.
കാടിന്റെ എല്ലാ ഭാഗങ്ങളും തിരഞ്ഞു.
പൊലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തി എത്രയും പെട്ടെന്ന് മകനെ കണ്ടെത്തണം.''
ഖദീജ (സൗഹാന്റെ ഉമ്മ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |