ഒറ്റപ്പാലം: കോയമ്പത്തൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ മൂന്നാം പാതയും നാലാം പാതയും ഒരുക്കുന്നതിന് മുന്നോടിയായി പാതയുടെ ലൊക്കേഷൻ സർവേ നടപടികൾ റെയിൽവെ ആരംഭിച്ചു. ഷൊർണൂർ-കോയമ്പത്തൂർ 96 കി.മീറ്റർ ലൈനിൽ ലൊക്കേഷൻ സർവ്വെ ആരംഭിക്കാൻ 1.98 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലെ ഇരട്ടപ്പാതയിൽ മൂന്നാം പാതയും നാലാം പാതയും നിർമിച്ച് ഷൊർണൂർ-കോയമ്പത്തൂർ ലൈൻ ഭാവി മുന്നിൽ കണ്ട് വിപുലീകരിക്കുകയാണ് ലക്ഷ്യം. മൂന്നും, നാലും പാതകൾക്കായി സ്ഥലം ഏറ്റെടുക്കുന്നതടക്കം സങ്കീർണതകളുണ്ട്. വളവുകളും തിരിവുകളും പാലങ്ങളും സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ചും മറ്റും അറിയാൻ ലൊക്കേഷൻ സർവ്വേ ഉപകരിക്കും.
ഷൊർണൂർ-കൊച്ചി മൂന്നാം പാതയുടെ സർവേയും ഉടൻ
ഷൊർണൂർ-കൊച്ചി മൂന്നാം പാതയുടെ സർവേയും ഉടൻ തുടങ്ങാനും നടപടിയായി. ഇത് 117 കി.മീറ്റർ ദൂരം വരുന്നതാണ്.
നിലവിലെ ഷൊർണൂർ കൊച്ചിൻ പാലം ഒഴിവാക്കിയുള്ള പുതിയ പാതയാണു റെയിൽവേ പരിഗണിക്കുന്നതെന്നാണു സൂചന. എങ്കിൽ ഭാരതപ്പുഴയ്ക്ക് കുറുകെ മൂന്നാം പാതയുടെ ഭാഗമായി പുതിയ റെയിൽവെ പാലം നിർമിക്കേണ്ടതായി വരും.
ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ മേഖലയിൽ ഒറ്റവരി (സിംഗിൾ ലൈൻ) പാതയാണ് നിലവിലുള്ളത്. ഇത് ട്രെയിനുകൾ വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമായതിനാൽ ഇവിടെ പാത ഇരട്ടിപ്പിക്കാനും പദ്ധതിയുണ്ട്.
റെയിൽവേ പാതകൾ വിപുലീകരിക്കും
ചരക്കുനീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പാതകളുടെ വിപുലീകരണം റെയിൽവേ ഊർജ്ജിതമാക്കി വരികയാണ്. തമിഴ്നാട്ടിലെ താംബരം-ചെങ്കൽപേട്ട്, ജോലാർപേട്ട-കോയമ്പത്തൂർ-ആർക്കോണം ലൈനുകളിലും വിപുലീകരണ പദ്ധതിക്ക് പ്രവർത്തനം ആരംഭിച്ചതോടെ ഷൊർണൂർ മുതൽ ജോലാർപേട്ട വരെ മൂന്നും നാലും പാതകൾക്കുള്ള സാധ്യത ഏറിയിരിക്കുകയാണ്.
വന്ദേഭാരത് മാതൃകയിലുള്ള ട്രെയിനുകളാണ് ഇനി പാതകളിൽ കുതിക്കുക എന്നതുകൂടി കണക്കിലെടുത്താണ് റെയിൽവേ പാതകളുടെ വിപുലീകരണത്തിന് ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. ട്രാക്കുകളിലെ വളവ്, മറ്റു ട്രെയിനുകൾ കടന്നുപോകുന്നതിനുള്ള കാലതാമസം, നിലവിലെ പാതകളിലെ ട്രാഫിക്ക് തിരക്ക് തുടങ്ങിയ കാര്യങ്ങളും പരിഗണിച്ചാണ് റെയിൽവേ പാതകൾ വിപുലീകരിക്കുന്നത്.
ഷൊർണൂർ റെയിൽവെ സ്‌റ്റേഷനിലെ നിന്ന് ആരംഭിക്കുന്ന കൊച്ചി-കോയമ്പത്തൂർ പാതകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |