നെന്മാറ: കാലവർഷം ശക്തമായതിനെ തുടർന്ന് പോത്തുണ്ടി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നു. അണക്കെട്ടിലേക്കുള്ള പ്രധാന പുഴകളായ മീൻചാടി പുഴ, ചെറുനെല്ലിപ്പുഴ എന്നീ പുഴകളിൽ നീരൊഴുക്ക് വർദ്ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38 മില്ലിമീറ്റർ മഴ ലഭിച്ചതായി ജലസേചന അധികൃതർ പറഞ്ഞു. ജൂലായ് മൂന്നിന് ഈ വർഷത്തെ ഏറ്റവും ഉയർന്ന മഴയായി 47 മില്ലിമീറ്റർ രേഖപ്പെടുത്തിയത്. ജൂലായ് ഒന്നു മുതൽ ആറുവരെയായി പോത്തുണ്ടിയിൽ 207 മില്ലിമീറ്റർ മഴയും ലഭിച്ചു. പരമാവധി 55 അടി ജല സംഭരണ ശേഷിയുള്ള ഡാമിൽ ജലനിരപ്പ് വ്യാഴാഴ്ച 19.71 അടിയായി ഉയർന്നു. ജൂൺ ആറിന് ഒന്നാം വിളയ്ക്കായി വെള്ളം തുറന്നു നൽക്കുമ്പോൾ 18.47 അടിയായിരുന്നു ജലനിരപ്പ്. തുടർച്ചയായി 26 ദിവസം വെള്ളം പാടശേഖരങ്ങളിലേക്ക് തുറന്നു വിട്ടതിനെ തുടർന്ന് ജലനിരപ്പ് ജൂൺ 30ന് കനാൽ വെള്ളം നിർത്തുമ്പോൾ ഒമ്പത് അടിയായി ചുരുങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |