പട്ടാമ്പി: നിയോജക മണ്ഡലത്തിലെ മപ്പാട്ടുകരയിൽ റെയിൽവേ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഹമ്മദ് മുഹസിൻ എം.എൽ.എ പറഞ്ഞു. റെയിൽപാത കടന്നു പോകുന്നതിനാൽ ഇരുഭാഗത്തേക്കും സഞ്ചാരം ദുഷ്കരമായ ഇവിടെ അണ്ടർബ്രിഡ്ജ് നിർമ്മിക്കുന്നതിന് പ്രാരംഭ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി എം.എൽ.എ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമണി, വൈസ് പ്രസിഡന്റ് ഇസ്ഹാഖ്, സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ്, പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരായ സിനോജ് ജോയ്, റിജു റിനു, ആശ. ജി, പ്രിൻസ് ആന്റണി, എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
മപ്പാട്ടുകര പ്രദേശത്തെ രണ്ടായി വിഭജിച്ചു കൊണ്ടാണ് റെയിൽവേ ലൈൻ കടന്നുപോകുന്നത്. നിലവിലുള്ള ഇടുങ്ങിയ അടിപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ കടന്നു പോകാനാവുകയുള്ളു. അത് കൊണ്ടുതന്നെ ഇരു കരകളേയും ബന്ധിപ്പിക്കാൻ കഴിയുന്ന റയിൽവേ അണ്ടർ ബ്രിഡ്ജ് പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ്. പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ടുതന്നെ ഈ പദ്ധതി ബജറ്റ് നിർദ്ദേശങ്ങളിൽ എം.എൽ എ ഉൾപ്പെടുത്തുകയും പദ്ധതിയ്ക്കായി ആറു കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് പാലം നിർമ്മാണത്തിന്റെ ചുമതലകൾ നൽകിയിട്ടുള്ളത്. പാലം നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുമെന്നു എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |