പത്തനംതിട്ട : കേന്ദ്ര സർക്കാർ മണ്ണെണ്ണയുടെ വിഹിതം കുത്തനെ കുറച്ചതും വർദ്ധിച്ച ഗതാഗതക്കൂലിയും ലൈസൻസ് ഫീസും കണക്കിലെടുത്ത് റേഷൻ വ്യാപാരി സംഘടനകൾ മണ്ണെണ്ണ വിതരണത്തിന് എടുക്കണ്ടെന്ന് തീരുമാനിച്ചു. റേഷൻ സംവിധാനം തുടങ്ങിയ കാലം മുതൽ എല്ലാ കാർഡുകൾക്കും മണ്ണെണ്ണ ഉണ്ടായിരുന്നത് ബി.പി.എൽകാർക്ക് മാത്രമായി വെട്ടി കുറയ്ക്കുകയായിരുന്നു. എല്ലാ മാസവും അലോട്ടുമെന്റിൽ കുറവ് വരുത്തിയതോടെ പിങ്ക് കാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ അര ലിറ്ററും മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്ററും വൈദ്യുതീകരിക്കാത്ത കാർഡുകാർക്ക് 6 ലിറ്ററും വീതമാണ് നൽകിയിരുന്നത്. ഇതിന്റെ എഴുപത് ശതമാനം കേന്ദ്രം വെട്ടിക്കുറച്ചതുകൊണ്ടാണ് മണ്ണെണ്ണ വിതരണം വേണ്ടന്ന് തീരുമാനിച്ചതെന്ന് ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോൺസൻ വിളവിനാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |