കൊല്ലം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ കിളികൊല്ലൂർ പുലരി നഗർ 175 ൽ സരിത മന്ദിരത്തിൽ സഞ്ജു ചന്ദ്രൻ (33), കൊറ്റങ്കര പുന്തലത്താഴം മംഗലത്ത് നഗർ 74 ൽ കാവറ വടക്കതിൽ വീട്ടിൽ രതീഷ് (42) എന്നിവരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 17 നും 21 നുമാണ് സംഭവം. പുന്തലത്താഴം, അയത്തിൽ എന്നിവിടങ്ങളിലെ രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 17ന് രാവിലെ 11ഓടെ അയത്തിലുള്ള ധനകാര്യ സ്ഥാപനത്തിൽ എത്തിയ രതീഷ് 10.13 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം മാല പണയം വച്ച് 50,000 രൂപയും അന്ന് ഉച്ചയോടെ പുന്തലത്താഴത്തെ ധനകാര്യ സ്ഥാപനത്തിൽ എത്തി 10 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം മാല പണയം വച്ച് 45,000 രൂപയും കൈക്കലാക്കി. 21 ന് പുന്തലത്താഴത്തെ ധനകാര്യ സ്ഥാപനത്തിൽ എത്തിയ സഞ്ജു ചന്ദ്രൻ 12.3 ഗ്രാം തൂക്കമുള്ള ചെയിൻ പണയം വച്ച് 55,000 രൂപ തട്ടിയെടുത്തു. മൂന്നുസംഭവത്തിലും രതീഷിന് പങ്കുണ്ട്. ഇത്തരത്തിൽ സ്ഥിരമായി തട്ടിപ്പ് നടത്തുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. ഇരവിപുരം ഇൻസ്പെക്ടർ വി.ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ അജേഷ്, സി.പി.ഒ അനീഷ്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |