കടയ്ക്കൽ : നിലമേൽ ടൗൺ യു.പി.എസിന് സമീപം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനോട് ചേർന്നുള്ള റോഡരികിൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് തല എൻഫോഴ്‌സ്‌മെന്റ് ടീം കണ്ടെത്തി പതിനായിരം രൂപ വീതം പിഴ ഈടാക്കി.കൂടാതെ ഓടകളിലേക്ക് മലിനജലം ഒഴുക്കുന്നതായും പ്ലാസ്റ്റിക് കത്തിക്കുന്നതായും കണ്ടെത്തി. അവരിൽ നിന്നും 10.000 രൂപ വീതം പിഴ ഈടാക്കി. ജില്ലാ തല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയിൽ തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുകയും പൊതുസ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്ന് 10,000 രൂപ വീതം പിഴ ഈടാക്കി.
വിവരം നൽകുന്നവർക്ക് പാരിതോഷികം
പൊതുസ്ഥലങ്ങളിലും ഓടകളിലും ജലാശയങ്ങളിലും മാലിന്യങ്ങൾ തള്ളുക, പ്ലാസ്റ്റിക് കത്തിക്കുക എന്നീ പ്രവർത്തികൾ കുറ്റകരമാണ്. ആദ്യ നിയമ ലംഘനത്തിന് 10000./ രൂപയും തുടർന്ന് വരുന്ന ഓരോ നിയമ ലംഘനങ്ങൾക്കും 25000/ രൂപ, 50000/ രൂപ എന്നീ നിരക്കുകളിൽ പിഴ ഈടാക്കും. ഇപ്രകാരമുളള പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ വിശ്വസനീയമായ തെളിവ് സഹിതം പഞ്ചായത്തിനേയോ ഹരിതകർമ്മ സേനയേയോ അറിയിക്കണം. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പിഴ തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2500/ രൂപ പാരിതോഷികമായി നൽകും.
പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച്, യൂസർഫീ നൽകി, ഹരിതകർമ്മ സേനയ്ക്ക് കൈമാറിയും, പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളാതെയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാതെയും പൊതു സ്ഥലങ്ങളും ജലാശയങ്ങളും മാലിന്യ വിമുക്തമാക്കുന്നതിനു പൊതുജനങ്ങൾ പഞ്ചായത്തുമായി സഹകരിക്കണം.
പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |