വെഞ്ഞാറമൂട്: സാധാരണക്കാർക്ക് ആശ്രയവും അഭ്യസ്തവിദ്യർക്ക് തൊഴിലെന്ന നിലയിലും ഗ്രാമങ്ങളിൽ ആരംഭിച്ച അക്ഷയസെന്ററുകൾ നഷ്ടത്തിൽ. ചെലവുകൾ വർദ്ധിച്ചിട്ടും 12വർഷത്തിലേറെയായി സേവനനിരക്ക് വർദ്ധിപ്പിക്കാത്തതിനാൽ ദാരിദ്ര്യത്തിലായിരിക്കുകയാണ് അക്ഷയകേന്ദ്രങ്ങൾ. 2013ൽ നിശ്ചയിച്ച നിരക്കിലാണ് അക്ഷയ കേന്ദ്രങ്ങൾ ഇപ്പോഴും സേവനം നൽകുന്നത്. സർക്കാർ നേരിട്ട് നൽകുന്ന സേവനങ്ങൾക്ക് ഇക്കാലയളവിൽ ഇരട്ടിയിലേറെ വർദ്ധനവുണ്ടായി.വാടക, വൈദ്യുതി, ഇന്റർനെറ്റ് നിരക്ക്, പേപ്പർ, മഷി എന്നിവയുടെ വിലയും ജീവനക്കാരുടെ ശമ്പളവും വർദ്ധിച്ചു. ഒരു അക്ഷയകേന്ദ്രം സ്ഥാപിക്കുന്നതിന് കുറഞ്ഞത് അഞ്ച്ലക്ഷം രൂപ ചെലവ് വരും.വിവിധസേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ചെലവ് കൂടുന്നു
വിപുലമായ സൗകര്യവും കൂടുതൽ ജീവനക്കാരുമുള്ളിടത്ത് ചെലവും കൂടുന്നു.നൂറോളം സേവനങ്ങളാണ് അക്ഷയ വഴി നൽകുന്നത്. ഇ-ജില്ലാ സേവനങ്ങൾക്ക് ജനറൽ വിഭാഗത്തിന് 25 രൂപയാണ് ഫീസ്. സ്കാനിംഗ്,പ്രിന്റിംഗ് എന്നിവയ്ക്ക് അധികമായി 3രൂപ നൽകണം. പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങൾക്ക് സേവന ഫീസ് 10 രൂപയും പ്രിന്റിംഗ്,സ്കാനിംഗ് ചാർജുകൾക്ക് 2രൂപയുമാണ്. മോട്ടോർവാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് 40രൂപയും സ്കാനിംഗ്,പ്രിന്റിംഗ് ചാർജായി 3രൂപയും നൽകണം.
പ്രതിമാസ പ്രവർത്തനചെലവ്-30,000 - 50,000 രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകൾക്ക് സ്കാനിംഗും പ്രിന്റിംഗും ഉൾപ്പെടെ 20രൂപയാണ് നിരക്ക്
പെൻഷൻ മസ്റ്ററിംഗ് നടത്തുന്നതിന് 30രൂപയാണ് നിരക്ക്. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 50രൂപ
മുമ്പ് വീടുകളിൽ പോയി മസ്റ്ററിംഗ് ചെയ്യുന്നതിന് സർക്കാർ 130 രൂപ നൽകിയിരുന്നു. എന്നാൽ ഇത് നിറുത്തലാക്കി ഗുണഭോക്താക്കളിൽ നിന്ന് വാങ്ങാനാണ് നിർദ്ദേശം
കിലോമീറ്ററുകളോളം സഞ്ചരിച്ച് വീടുകളിലെത്തി 50രൂപയ്ക്ക് സേവനം നൽകുന്നത് വലിയ നഷ്ടമാണ്. ഗതാഗതച്ചെലവ് തന്നെ പലപ്പോഴും 50 രൂപയ്ക്ക് മുകളിലാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |