പാലോട്: നിരവധി സ്കൂൾ കോളേജ് വിദ്യർത്ഥികളും നാട്ടുകാരും യാത്രാ സൗകര്യത്തിനായി ആശ്രയിക്കുന്ന നന്ദിയോട് പഞ്ചായത്തിലെ പച്ച ജംഗ്ഷനിൽലെ ബസ് കാത്തിരുപ്പ് കേന്ദ്രം യാഥാർത്ഥ്യമായി. പച്ചയിലെ പ്രദേശവാസികളുടെ ദുരിതം കേരളകൗമുദി വാർത്തയാക്കിയിരുന്നു. എന്നിട്ടും ത്രിതല പഞ്ചായത്തധികാരികളോ മറ്റ് അധികാരസ്ഥാനങ്ങളിൽ നിന്നോ ആരും തന്നെ ഇതിനായി സഹായിച്ചില്ല. കാത്തിരുപ്പുകൾക്കൊടുവിൽ സി.പി.എം പച്ച ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രം യാഥാർത്ഥ്യമാക്കി. നിലവിൽ ഇവിടെയെത്തുന്നവർക്ക് മഴയും വെയിലു മേൽക്കാതിരിക്കാൻ ടാർപോളിൻ മേഞ്ഞ കാട്ടുകമ്പിൽ തീർത്ത ഒരു ഷെഡാണ് ഉണ്ടായിരുന്നത്. ഇവിടെയാണ് കാത്തിരുപ്പ് കേന്ദ്രം യാഥാർത്ഥ്യമായത്. ഇന്ന് രാവിലെ 9ന് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു കാത്തിരുപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്യും. ജി.എസ്.ഷാബി,ടി.എൽ.ബൈജു,ആകേശ് തുടങ്ങിയവർ പങ്കെടുക്കും.
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
കോലഞ്ചേരി: പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ കുഞ്ഞ് പിറന്നതിന്റെ 28-ാം ദിവസം ഭർത്താവ് കട്ടിലിൽനിന്ന് ചവിട്ടി താഴെയിട്ടതുൾപ്പെടെ ക്രൂരമർദ്ദനവും അവഹേളനവും ഏറ്റുവാങ്ങിയത്
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.