SignIn
Kerala Kaumudi Online
Friday, 24 October 2025 6.25 AM IST

'ശാപമോക്ഷം കാത്ത്' കുലശേഖരനല്ലൂർ ഏലാ റോഡ്

Increase Font Size Decrease Font Size Print Page
vvv
ശാപമോക്ഷം കാത്തു കിടക്കുന്ന കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ കുലശേഖരനല്ലൂർ ഏലാ റോഡ്

കൊട്ടാരക്കര: കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽ കുലശേഖരനല്ലൂർ ഏലാ റോഡിലേക്ക് തിരിഞ്ഞ ഒരു ഓട്ടോറിക്ഷ പെട്ടെന്ന് നിന്നു. "ചേട്ടാ, ഈ കുഴിയിൽ വണ്ടിയിറക്കിയാൽ വീട്ടിലെത്തുന്നതിനു മുൻപേ ഡോക്ടറെ കാണേണ്ടി വരും! ഡ്രൈവർ യാത്രക്കാരനോട് പറഞ്ഞു. നഗരസഭ അവഗണിച്ച ഈ റോഡ് അരനൂറ്റാണ്ടായി തകർന്നു കിടക്കുകയാണ്; ആംബുലൻസിനു പോലും പ്രവേശനമില്ല. ഗതാഗതയോഗ്യമല്ലാത്ത ഈ റോഡ് അടിയന്തര പുനരുദ്ധാരണം കാത്തിരിക്കുകയാണ്.

ദുരിതത്തിലാക്കി റോഡ്

പ്രിൻസ് ജ്വല്ലറിക്കും മാർജിൻ ഫ്രീ മാർക്കറ്റിനും മദ്ധ്യേയാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. മെഡിക്കൽ സ്റ്റോർ, ടൗണിലെ ആദ്യത്തെ പൊടിപ്പുമില്ല്, പ്രിന്റിംഗ് പ്രസ്, പടക്കക്കട തുടങ്ങിയ സ്ഥാപനങ്ങൾക്ക് പുറമേ പ്രായധിക്യമുള്ളവരും രോഗികളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നഗരസഭയുടെ മറ്റ് റോഡുകൾ ഗതാഗതയോഗ്യമാക്കുമ്പോഴും ഈ റോഡിനെ മാത്രം പരിഗണിക്കാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്.

സുരക്ഷാ ഭീഷണിയും ഗതാഗത തടസവും

പടക്കക്കടയും ഫ്ലവർമില്ലും സ്ഥിതി ചെയ്യുന്ന ഈ റോഡിൽ അടിയന്തര സാഹചര്യങ്ങളിൽ ഫയർഫോഴ്‌സ് വാഹനത്തിനോ ആംബുലൻസിനോ കടന്നു വരാനുള്ള സൗകര്യമില്ല. വീതി കുറഞ്ഞ റോഡിൽ വർഷങ്ങൾ പഴക്കമുള്ളതും തകർന്നതുമായ സ്ലാബുകളാണ് പാകിയിരിക്കുന്നത്. സ്ലാബുകൾ തകർന്ന നിലയിലായതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ സാധിക്കുന്നില്ല.

ഈ റോഡ് റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയാൽ സമീപമുള്ള കുലശേഖരനല്ലൂ‌ർ ക്ഷേത്രത്തിലേക്കും താലൂക്കാശുപത്രിയിലേക്കും പോകാൻ എളുപ്പമാണ്. അധികൃത‌ർ നടപടിയെടുക്കണം.

പ്രദേശവാസികൾ

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.