SignIn
Kerala Kaumudi Online
Friday, 24 October 2025 7.39 AM IST

ദീപാവലിത്തിരക്കിൽ നന്ദിയോട് പടക്കഗ്രാമം

Increase Font Size Decrease Font Size Print Page
d

പാലോട്: ദീപാവലിക്കായി ദിവസങ്ങൾ മാത്രം അവശേഷിക്കേ, തെക്കൻ കേരളത്തിലെ ശിവകാശി എന്നറിയപ്പെടുന്ന നന്ദിയോട് പടക്ക ഗ്രാമത്തിൽ ജനത്തിരക്കേറി. നന്ദിയോട്, ആലംപാറ, മീൻമുട്ടി, പാലുവള്ളി,പുലിയൂർ, പ്ലാവറ രണ്ടുകിലോമീറ്റർ ചുറ്റളവിൽ സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് അൻപതോളം കടകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഇരുപതോളം കടകൾ പടക്കനിർമ്മാണ കേന്ദ്രങ്ങളോട് ചേർന്നാണുളളത്. പടക്കനിർമ്മാണത്തിൽ പേരും പെരുമയും വാനോളമെത്തിച്ച ആശാൻമാരുടെ നാടാണ് നന്ദിയോട്. പടക്ക വിപണിയിലും കമ്പക്കെട്ടിലും കേരളത്തിലെ തന്നെ ഏറ്റവും മിടുക്കരായ ആശാൻമാരാണ് നന്ദിയോട്ടെ പടക്കഗ്രാമത്തിന്റെ മുഖമുദ്ര. പൊട്ടാതെ പോകുന്നത് ഇല്ല എന്നതാണ് നന്ദിയോട് പടക്കത്തിന്റെ ഡിമാന്റ് കൂട്ടുന്നത്. ശിവകാശിയിൽ ലഭിക്കുന്ന അതേ വില തന്നെയാണ് ഇവിടെയും. ഓരോ ദീപാവലി കഴിഞ്ഞും ഓരോ തൊഴിലാളിയും തങ്ങൾക്ക് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് മക്കളുടെ വിവാഹ,വിദ്യാഭ്യാസ ചെലവുകളും വീട് നിർമ്മാണവും മറ്റ് കടബാദ്ധ്യതകളും കണ്ടെത്തിയിരുന്നത്. ഇവിടേക്ക് തിരുവനന്തപുരം, കൊല്ലത്തുനിന്നും എത്തുന്നവരുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. മഴ ശക്തമായ പ്രതിസന്ധിയാകുന്നെങ്കിലും വ്യാപാരികളും തൊഴിലാളികളും പ്രതീക്ഷ കൈവിടുന്നില്ല. പടക്കനിർമ്മാണമേഖലയെ സംരക്ഷിക്കുന്ന നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന അഭ്യർത്ഥനയാണ് ഇവർക്കുള്ളത്.

വർണ്ണങ്ങൾ ആകർഷണം

തറച്ചക്രം,പൂത്തിരികൾ,കമ്പിത്തിരി,റോക്കറ്റ്,ആകാശത്ത് പോയി 220 വിവിധ ശബ്ദത്തിലും വർണ്ണങ്ങളും വാരി വിതറുന്ന വർണ്ണ പടക്കം,ഹോളി കാർട്ടൂൺ, ഫാൻസി പടക്കങ്ങൾ എന്നിവ വളരെ വില കുറവിൽ ഇവിടെ കിട്ടും. 9വർണ്ണങ്ങളിലുള്ള 15 സെന്റീമീറ്റർ നീളമുള്ള കമ്പിത്തിരികൾ,ഫയർ പെൻസിൽ, പുകമലിനീകരണമില്ലാത്ത ഫാൻസി പടക്കങ്ങളും നാടൻ പടക്കങ്ങളും നന്ദിയോടിന്റെ മുഖമുദ്ര‌യാണ്.

ദീപങ്ങളുടെ ഉത്സവം

ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് പടക്ക വ്യാപാര സ്ഥാപനങ്ങൾ പ്രഭ ചൊരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ്. ദീപാവലി സ്‌പെഷ്യൽ പടക്കങ്ങളുടെ വലിയ ശേഖരം തന്നെ ഇക്കുറിയും ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം തൊഴിലാളികളും ഇരുപതോളം ലൈസൻസികളും വരുമാനം സ്വരൂപിക്കുന്നത് ദീപാവലി നാളിലാണ്. പടക്കനിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധനയുണ്ടെങ്കിലും വിപണിയിൽ വർദ്ധനവ് വരുത്താൻ നിർമ്മാതാക്കൾ തയ്യാറാകാത്തത് വിപണിയെ ഉഷാറാക്കിയിട്ടുണ്ട്. ഓരോ ലൈസൻസിക്കും സ്ഥിരം തൊഴിലാളികളാണ് ഉള്ളത്. വേതനം നൽകുന്നത് ദീപാവലി വിപണിയിൽ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ്.

കേരളകൗമുദി വായനക്കാർക്ക് പ്രത്യേക ഡിസ്‌കൗണ്ടിനായി ഇവരെ വിളിക്കാം:

സുനിലാൽ 9846047030, സുനിൽകുമാർ 9497434608, ശശി (സുശീലൻ ആശാൻ) 9447858188,രാജേഷ് 9946866651, അരുൺ ബാബു 8137070825, ബാബു 9048753049, തമ്പുരാൻ 9495310835, കുഞ്ഞുമോൻ (രാജേന്ദ്രൻ) 9495310674, ബിജുകുമാർ: 9846508488, മഹാദേവ 9048419917, കുടവനാട് അമ്മ 98466 22132, അനിൽ ഫയർ 9447397700, ന്യൂ ഫയർ9846828902.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.