SignIn
Kerala Kaumudi Online
Wednesday, 17 December 2025 8.11 AM IST

ഗ്രാമങ്ങളിൽ ക്രിസ്മസ് തിളക്കം

Increase Font Size Decrease Font Size Print Page
aa

കിളിമാനൂർ: ക്രിസ്മസിനെ വരവേൽക്കാൻ ഗ്രാമങ്ങൾ ഒരുങ്ങി. പുൽക്കൂട്,സാന്താക്ലോസ്,ഉണ്ണിയേശു,എൽ.ഇ.ഡി സ്റ്റാർ,ട്രീ ഡെക്കറേഷൻ,മഞ്ഞിൽപ്പുതഞ്ഞ ക്രിസ്മസ് ട്രീകൾ,മാല ബൾബുകൾ,സാന്താക്ലോസ് വസ്ത്രങ്ങൾ, തൊപ്പികൾ,കേക്കുകൾ,അലങ്കാര ബോളുകൾ എന്നിവയെല്ലാം വിപണിയിലെത്തിയിട്ടുണ്ട്.

ക്രിസ്മസ് ട്രീയുടെയും സാന്താക്ലോസിന്റെയും രൂപത്തിലുള്ള എൽ.ഇ.ഡി നക്ഷത്രങ്ങളും എത്തിയിട്ടുണ്ട്.ഗ്ലാസ് പോലെ തോന്നിക്കുന്ന സെറാമിക്ക് എ.ഇ.ഡി ബൾബുകളുമുണ്ട്.100 രൂപ മുതൽ 2,000 രൂപ വരെയുള്ള എൽ.ഡി.ഇ നക്ഷത്രങ്ങൾ വരെ വിപണിയിലുണ്ട്. പേപ്പർ സ്റ്റാറുകളുടെ വില 10 രൂപ മുതൽ 220 വരെയാണെങ്കിലും ഒന്നിലേറെ തവണ ഉപയോഗിക്കാൻ സാധിക്കുന്ന എൽ.ഇ.ഡി സ്റ്റാറുകളുടെ കടന്നുവരവോടെ ആവശ്യക്കാർ കുറഞ്ഞിട്ടുണ്ട്.

കൂടാതെ, എൽ.ഇ.ഡി മാല ബൾബുകളും സജീവമാണ്.

മാല ബൾബുകൾ 125 രൂപ മുതൽ ലഭ്യമാണ്

ക്രിസ്മസ് ട്രീക്കും പുൽക്കൂടൊരുക്കാനുള്ള രൂപങ്ങളടങ്ങുന്ന സെറ്റുകൾക്കും ആവശ്യക്കാരേറെയാണ്

മുള ഉപയോഗിച്ച് തയ്യാറാക്കുന്നതിന് 150 രൂപയുടേത് മുതൽ,ഫോം ഷീറ്റ് ഉപയോഗിച്ച് തയ്യാറാക്കുന്നതിന് 2,000 രൂപ വരെയുള്ള റെഡിമെയ്ഡ് പുൽക്കൂടുകളുമുണ്ട്

10 മുതൽ 30 രൂപ വരെയുള്ള ക്രിസ്മസ് തൊപ്പികളും ലഭ്യമാണ്

താരം പ്ലം കേക്ക്

എത്രയൊക്കെ കേക്കുകൾ ലഭ്യമാണെങ്കിലും ക്രിസ്മസ് അടുത്താൽ നായകൻ പ്ലം കേക്കാണ്. നോർമൽ പ്ലം കേക്കുകൾക്ക് പുറമെ ഷുഗർ ഫ്രീ എഗ്‌ലെസ് പ്ലം കേക്ക്,റിച്ച് പ്ലം കേക്ക്,ജ്യൂസി പ്ലം കേക്ക് തുടങ്ങിയവയെല്ലാം ലഭ്യമാണ്. മുട്ടയും പഞ്ചസാരയും ചേർക്കാതെ ശർക്കര ഉപയോഗിച്ചുള്ള പ്ലം കേക്കുകളും ലഭ്യമാണ്.ബേക്കറി ഉടമകളും ഹോം ബേക്കർമാരും പ്ലം കേക്കിനുള്ള ഓർഡറുകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഡയറ്റ് സ്‌പെഷ്യൽ കേക്കുകളും ഇത്തവണ വിപണിയിലുണ്ട്. വീട്ടമ്മമാരുണ്ടാക്കുന്ന കേക്കുകളുടെ വിപണിയും ആരംഭിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.