വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നു വേട്ട. രണ്ട് കേസുകളിലായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ക്ളീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നിർദ്ദേശപ്രകാരം വെള്ളരിക്കുണ്ട് എസ്.ഐ എം.പി വിജയകുമാർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. സ്കൂട്ടറിൽ കടത്തുകയായിരുന്ന 2.970 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയും മാലോം അശോകച്ചാൽ താമസക്കാരനുമായ സനൽ ചാക്കോ(20), സമാനമായ മറ്റൊരു കേസിൽ 1.140 ഗ്രാം എം.ഡി.എം.എയുമായി കൊന്നക്കാട് മൈക്കയം സ്വദേശി സി.ജെ ആൽബിൻ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.ടി റെജി കുമാർ, എം.ആർ ബിജു, പ്രിയേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ അനൂപ്, ഡ്രൈവർമാരായ മജീദ്, മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മലയോരം കേന്ദ്രമാക്കി മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നതിനാൽ, കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി മലയോരത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് വെള്ളരിക്കുണ്ട് ജനമൈത്രി പൊലീസ് നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസുകൾ നടത്തിവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |