വക്കം: മണനാക്കിൽ കഴിഞ്ഞ 28ന് ഒരുകോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ സംഭവത്തിലെ സൂത്രധാരനും ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയിൽ. വട്ടിയൂർക്കാവ് കല്ലുമല പരുത്തിവിള ആഞ്ജനേയത്തിൽ വിഷ്ണുപ്രസാദ് (28) ,മേനംകുളം വില്ലേജിൽ തുമ്പ പള്ളിത്തുറ ആറാട്ടുവഴി പാലത്തിനു സമീപം പീറ്റർ ഹൗസിൽ ഡൊമിനിക് പീറ്റർ (26) എന്നിവരെയാണ് കടയ്ക്കാവൂർ സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
28 ന് സ്കൂട്ടറിൽ മയക്കുമരുന്നുമായി വന്ന ശബരീനാഥ് ,നിഷാൻ എന്നിവരെ അറസ്റ്റുചെയ്തതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്. ഒ അജേഷ്. വി, എസ്. ഐ മാരായ ദീപു ,എസ് .എസ്. മാഹിൻ, എസ്.സി .പി .ഒ .മാരായ ജ്യോതിഷ് കുമാർ, ബാലു സജു , സി.പി .ഒ മാരായ ഡാനി അഖിൽ എന്നിവരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂരിൽ നിന്നും എറണാകുളത്തു നിന്നും പ്രതികളെ പിടികൂടിയത്.
കേരളത്തിൽ നിന്നു ബാംഗ്ലൂരിൽ പ്രൊഫഷണൽ കോഴ്സിനും മറ്റും പഠിക്കുന്ന വിദ്യാർത്ഥികളെ കാരിയർ ആക്കിയും, ഐ ടി ഫീൽഡിൽ ജോലിചെയ്യുന്ന യുവാക്കളെ ലഹരി കടത്തുന്ന സംഘത്തിൽ ഉൾപ്പെടുത്തിയമാണ് പ്രതികൾ കേരളത്തിൽ വില്പനയ്ക്കായി മയക്കുമരുന്ന് എത്തിക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് ബംഗളൂരുവിലെ ഐടി മേഖലയിൽ ജോലി ചെയ്തുവരുന്ന വിഷ്ണുപ്രസാദിനെ പ്രത്യേക അന്വേഷണസംഘം ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഹരിക്കടത്തിന്റെ മുഖ്യപ്രതിയായ ഡൊമിനിക് പീറ്റർ എറണാകുളത്ത് നിന്ന് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു . ഡൊമിനിക് പീറ്ററിന് കഴക്കൂട്ടം കഠിനംകുളം ചിറയിൻകീഴ് തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ 15 ഓളം കേസുകൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട നിലവിലുണ്ട്. നിരവധി തവണ പ്രതി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങി വീണ്ടും ലഹരി കടത്തുമായി ബന്ധപ്പെട്ട നിൽക്കുന്നതിനിടയിലാണ് പ്രത്യേക അന്വേഷണസംഘം വീണ്ടും അറസ്റ്റ് ചെയ്തത്. കേരള പൊലീസ് നടപ്പിലാക്കുന്ന യോദ്ധാവിന്റെ ഭാഗമായി ലഹരി വില്പന നടത്തുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നതായി എസ് .എച്ച് . ഒ അജേഷ് .വി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |