തൃശൂർ: തൃശൂരിൽ ജില്ലാ കളക്ടറായി കൃഷ്ണതേജ നാളെ ചുമതലയേൽക്കും. ഇപ്പോഴത്തെ കളക്ടർ ഹരിത വി. കുമാർ കൃഷ്ണതേജക്ക് ചാർജ് കൈമാറും. നേരത്തെ തൃശൂരിൽ എ. കൗശിഗൻ കളക്ടറും ഹരിത വി. കുമാർ സബ് കളകടറുമായിരുന്ന സമയത്ത് കൃഷ്ണതേജ അസിസ്റ്റന്റ് കളക്ടറായിരുന്നു. അന്നത്തെ സബ് കളക്ടറായിരുന്ന ഹരിത വി. കുമാറിൽ നിന്നാണ് കൃഷ്ണതേജ ഇപ്പോൾ ജില്ലയുടെ പൂർണാധികാരം ഏറ്റെടുക്കുന്നത്.
ആലപ്പുഴയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഏറെ ജനകീയനായ കൃഷ്ണതേജയ്ക്ക് തൃശൂരും സുപരിചിതമാണ്. നാളെ രാവിലെ പത്തോടെ കളക്ടറുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഹരിത വി. കുമാർ, കൃഷ്ണതേജയ്ക്ക് ചുമതല കൈമാറും. നിറഞ്ഞ സംതൃപ്തിയോടെയാണ് ജില്ലയിൽ നിന്ന് പോകുന്നതെന്ന് ഹരിത വി. കുമാർ പറഞ്ഞു.
18 മാസം, ബഹുമതികളേറെ
18 മാസത്തിനകം നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ് ഹരിത വി. കുമാർ ആലപ്പുഴയിലേക്ക് പോകുന്നത്. ഒടുവിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്‌കാരികോത്സവവും വടക്കേച്ചിറ ഫെസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു.
വടക്കെചിറയിൽ എല്ലാ വ്യാഴഴ്ചകളിലും സ്ഥിരം വിപണന കേന്ദ്രമാക്കുന്ന പദ്ധതിക്ക് രൂപം നൽകിയാണ് കളക്ടർ യാത്രയാകുന്നത്. 17,000 പേർക്കാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പട്ടയം നൽകിയത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പട്ടയം നൽകിയ ജില്ലയെന്ന ബഹുമതിക്ക് തൃശൂരിനെ അർഹമാക്കിയതാണ് കുട്ടനാട്ടിലേക്ക് യാത്ര തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |