പൂരത്തിന് അനാവശ്യമായ നിയന്ത്രണം ഏർപ്പെടുത്തി ആചാരലംഘനം നടത്തി പൂരത്തിന്റെ ശോഭയും പ്രൗഢിയും നഷ്ടപ്പെടുത്തി പൂരം അട്ടിമറിച്ചതിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയാണ്
ക്ഷേത്ര സംരക്ഷണ സമിതി
അന്വേഷണം വേണം
പൂരം തടസപ്പെട്ട സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണം. നിർഭാഗ്യകരമായ സംഭവങ്ങൾ തികഞ്ഞ ആചാര ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ്. കാലാകാലങ്ങളായി ഉപയോഗിച്ചിരുന്ന നടപ്പാതകളും ഗേറ്റുകളും അടച്ചുപൂട്ടുകയായിരുന്നു.
എം.പീതാംബരൻ മാസ്റ്റർ
സർവോദയ ദർശൻ ചെയർമാൻ
നടപടി വേണമെന്ന് ഐക്യവേദി
പൂരം അലങ്കോലമാക്കുകയും, അപകീർത്തിപ്പെടുത്തുകയും, ലക്ഷണക്കിന് ജനങ്ങൾ വെടിക്കെട്ടിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നതിനും കാരണക്കാരായവരെ ശിക്ഷിക്കണം. പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തണം
ഹിന്ദു ഐക്യവേദി
പൂരം തകർക്കാൻ ശ്രമം
ലോക വിസ്മയങ്ങളിലൊന്നായ തൃശൂർ പൂരത്തെ തകർക്കാൻ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും അവരുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരും ചേർന്ന് സംഘടിത ശ്രമമാണ് കഴിഞ്ഞ് കുറെക്കാലമായി നടത്തുന്നത്. ശക്തൻ തമ്പുരാൻ ചിട്ടപ്പെടുത്തിയ തൃശൂർ പൂരത്തെ പിണറായി തമ്പുരാൻ തകർക്കുകയാണ്.
എ.പ്രസാദ്
കെ.പി.സി.സി സെക്രട്ടറി
രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം
ആർ.എസ്.എസ് - ബി.ജെ.പി നേതാക്കൾ രാഷ്ട്രീയ മുതലെടുപ്പിന് പൂരത്തെ ഉപയോഗിക്കുകയാണ്. ഉയർന്നുവന്ന ആക്ഷേപങ്ങൾ പരിഹരിക്കുന്നതിന് സർക്കാരും ജില്ലയിൽ നിന്നുള്ള മന്ത്രിമാരും നല്ല രീതിയിൽ ഇടപെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിലൊന്നും യാതൊരു പങ്കുമില്ലാതിരുന്ന കെ.മുരളീധരനും സുരേഷ് ഗോപിയും രാഷ്ട്രീയ ലാഭത്തിനായി അവാസ്തവം പ്രചരിപ്പിക്കുകയാണ്.
എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി
പൂരം തകർക്കാനുള്ള ഹിഡൻ അജണ്ട
പൂരം ഇല്ലാതാക്കാൻ വർഷങ്ങളായി നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞദിവസം നടന്ന പൊലീസ് അതിക്രമം. ഹിഡൻ അജണ്ടയാണ് ഇടതു സർക്കാരിന്റേത്. അതിന്റെ ഭാഗമായാണ് പൊലീസിനെ കയറൂരി വിട്ടതും ലാത്തിച്ചാർജ് നടത്തിയതും. വർഷങ്ങളായി ആന, കരിമരുന്ന്, ആൾക്കൂട്ടം തുടങ്ങി അനാവശ്യ വിവാദമുണ്ടാക്കി പൂരത്തെ തകർക്കാൻ ശ്രമിക്കുകയാണ്.
അഡ്വ.ബി.ഗോപാലകൃഷ്ണൻ.
ബി.ജെ.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |