SignIn
Kerala Kaumudi Online
Thursday, 18 July 2024 3.21 PM IST

നെല്ലിന് തൂക്കക്കുറവ്, പച്ചക്കറിക്ക് ഫംഗസ്... വാടിക്കരിഞ്ഞ് കർഷകർ

paddy

തൃശൂർ: നെല്ലിന് തൂക്കക്കുറവ്, വെള്ളക്കതിർ, പച്ചക്കറിക്ക് ഫംഗസ് ബാധയും കൂമ്പ്ചീയലും ഉഷ്ണതരംഗത്തിൽ കൃഷിയിടങ്ങളിലെ വിളവെല്ലാം നശിക്കുമ്പോൾ താങ്ങും തണലുമില്ലാതെ കർഷകർ. കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം പലതവണ ആവർത്തിച്ചെങ്കിലും അനുകൂല മറുപടികളൊന്നും അധികൃതരും ജനപ്രതിനിധികളും നൽകുന്നില്ല. ചൂരക്കാട്ടുകര കോൾപ്പടവിൽ പുല്ലും വരിയും കയറി നെല്ല് നശിച്ചതിന് പിന്നാലെ നെല്ലിൽ വെള്ളക്കതിർ രോഗവും പിടിപെട്ടു. ഇതോടെ നെല്ലെടുക്കാൻ കമ്പനിക്കാർ തയ്യാറായില്ല. പഴഞ്ഞി മേഖലയിലാണ് നെല്ലിന് അസാധാരണമായി തൂക്കക്കുറവുണ്ടായത്. കൃഷിയിറക്കുമ്പോഴുള്ള മഞ്ഞുവീഴ്ചയും കൊയ്യുന്നതിന് മുൻപേ തുടങ്ങിയ കൊടുംചൂടുമാണ് നെല്ല് പതിരിന്റെ കനമാകാൻ ഇടയാക്കി.
കൊയ്ത്ത് പൂർത്തിയാക്കിയതോടെയാണ് വലിയ രീതിയിൽ വിളവിനെ ബാധിച്ചതായി തിരിച്ചറിയുന്നത്. ഇതോടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തവർ വൻ നഷ്ടമാണ് നേരിടുന്നത്. വായ്പയെടുത്ത് കൃഷിയിറക്കിയവരും നട്ടം തിരിയുന്നു. ഒരു ഏക്കർ കൊയ്താൽ ഒരു ടൺ നെല്ല് ലഭിക്കാത്തവരും ഏറെ.

ഒരു ഏക്കർ കൃഷി ചെയ്യാൻ ചെലവ്: 30,000
കഴിഞ്ഞ സീസണിൽ ലഭിച്ചത്: 2,600 കിലോഗ്രാം വരെ
ഈയാണ്ടിൽ കിട്ടിയത്: 2,000 കിലോഗ്രാം മാത്രം
ഓരോ ഏക്കറിലും തൂക്കവ്യത്യാസം: 600 കിലോഗ്രാം

കീടശല്യവും രൂക്ഷം

വിത്തിന്റെ ഗുണമേന്മ കുറഞ്ഞതോടെ പുഴുശല്യം, ഓലകരിച്ചിൽ, തണ്ടുതുരപ്പന്റെ ആക്രമണം തുടങ്ങിയ രോഗങ്ങൾ കൂടി. ഇതെല്ലാം നെല്ലിന്റെ വളർച്ചയെ ബാധിച്ചു. രോഗപ്രതിരോധത്തിനായി മരുന്നു തളിക്കാനും കർഷകർക്ക് ചെലവേറി. നിർദ്ദേശിക്കപ്പെട്ട കീടനാശിനികൾ പലതും ഫലം ചെയ്തില്ല.

പച്ചക്കറിയിലും

മലയോര മേഖലയിൽ കൂമ്പുചീയലും ഫംഗസ് ബാധയും പച്ചക്കറി കൃഷിയെ നശിപ്പിച്ചു. കനത്ത ചൂടിൽ തോട്ടം കരിഞ്ഞുണങ്ങി. ഇലകളും വേരും കരിഞ്ഞുണങ്ങി. കവുങ്ങ്, തെങ്ങ് വിളകളും ഉത്പാദനം കുറഞ്ഞു.

കാർഷിക സർവകലാശാലാ നിർദ്ദേശങ്ങൾ

നനയ്ക്കുന്നത് അതിരാവിലെയും വൈകിട്ടുമാക്കുക.
ചെടികളുടെ ചുവട്ടിൽ ഇടയകലങ്ങളിൽ പുതയിടുന്നത് ജലനഷ്ടം കുറയ്ക്കും
വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഇനം ഉപയോഗിക്കുക.
വെള്ളം കുറച്ച് മതിയാകുന്ന തുള്ളിനന സംവിധാനം ഉപയോഗിക്കുക.
ജലലഭ്യതയുള്ളപ്പോൾ വിളയുടെ മുകളിലൂടെ വെള്ളം തളിക്കുക.
ജൈവാംശവും സൂക്ഷ്മജീവികളുടെ പ്രവർത്തനവും കൂട്ടുന്നതിന് ജൈവവളം ചേർക്കണം.
ബാഷ്പീകരണ നഷ്ടം കുറയ്ക്കാൻ താഴെയുള്ള ഇലകൾ നീക്കം ചെയ്യുക
പൊട്ടാഷ് വളങ്ങൾ 25% അധികം നൽകുന്നത് നല്ലതാണ്.
വരൾച്ചയെ ചെറുക്കാൻ ബോറോൺ അടങ്ങിയ വളങ്ങൾ ഉപകരിക്കും.
രാസ കീടനാശിനികൾ പ്രയോഗിക്കരുത്.
മേൽമണ്ണ് ഇളക്കിയിടുന്നത് വേനൽമഴയിലെ ജലം സംഭരിക്കാൻ സഹായകം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.