SignIn
Kerala Kaumudi Online
Thursday, 18 July 2024 3.21 PM IST

ഉഷ്ണതരംഗത്തിൽ തിര പോലെ പ്രശ്നങ്ങൾ

heatwave

  • കൂടുതൽ നാശം നാണ്യവിളകൾക്ക്

തൃശൂർ: ഉഷ്ണതരംഗം തുടരുന്നത് കാർഷിക മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് കൃഷി വിദഗ്ദ്ധർ. നിലവിലുള്ള ഉണക്കു ഭീഷണിക്കും വിളനഷ്ടത്തിനും പുറമെ ഭാവിയിലും വിളവ് കുറയാനിടയാക്കും. അത്യുഷ്ണം മണ്ണിന്റെ ഘടനയെയും സൂക്ഷ്മ മൂലകങ്ങളെയും നശിപ്പിക്കും.
നാണ്യവിളകളിൽ ജാതി, തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ എന്നിവയെയാണ് കൂടുതൽ ബാധിക്കുക. വിളകളുടെ അളവും വലിപ്പവും ഗുണവും കുറയുന്നത് കർഷകന്റെ വരുമാനത്തെ ബാധിക്കും. ചൂട് വർദ്ധിക്കുമ്പോൾ മണ്ണിലെ ജൈവാംശം വിഘടിച്ച് നശിക്കും. ചെടികളുടെ വളർച്ചയ്ക്കുള്ള സൂക്ഷ്മാണുക്കൾ ഇല്ലാതാകും. ജലാംശം പൂർണ്ണമായും വറ്റാതിരിക്കാൻ ഇലകളിലെ സൂക്ഷ്മ സുഷിരങ്ങൾ ചെടികൾ സ്വയം അടയ്ക്കുന്നതോടെ പ്രകാശസംശ്‌ളേഷണവും തകരാറിലാകും. ഇത് ചെടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കും. ചൂടിനെ അതിജീവിക്കാൻ കൂടുതൽ ആഴത്തിലും പരപ്പിലും വേരുകൾ പടർത്തി ചെടികൾ പരമാവധി ജലം വലിച്ചെടുക്കുന്നത് വരൾച്ചയ്ക്ക് ആക്കം കൂട്ടും.

രോഗഭീതിയിൽ പച്ചക്കറിക്കൃഷി

പച്ചക്കറിക്കൃഷിയിൽ പൂക്കൾ പെട്ടെന്ന് കൊഴിയും. ചിലപ്പോൾ പരാഗരേണുക്കളുണ്ടാകില്ല. ഉള്ളത് കരിയും. വൈറസ് രോഗങ്ങൾ വ്യാപകമാകും. നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം ശക്തമാകും. വഴുതന, മുളക്, തക്കാളി തുടങ്ങിയവയ്‌ക്കെല്ലാം ചൂട് പ്രശ്‌നമാണ്. പച്ചക്കറിയുടെ ലഭ്യത കുറഞ്ഞു. വിലയും കൂടി.

മത്സ്യമേഖലയിൽ പ്രതിസന്ധി

ഉഷ്ണതരംഗം മൂലം മത്സ്യബന്ധന മേഖലയും പ്രതിസന്ധിയിൽ. കടൽമത്സ്യം വളരെ കുറഞ്ഞു. ചൂട് താങ്ങാനാകാതെ ആഴക്കടലിലേക്ക് മത്സ്യങ്ങൾ പോകുന്നതാണ് കാരണം. കടൽ മത്സ്യങ്ങളുടെ വില 30 ശതമാനം വർദ്ധിച്ചു. വിപണിയിലിപ്പോൾ കൂടുതലും വാള, തിലാപ്പിയ, കരിമീൻ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളാണ്.

പ്രശ്‌നപരിഹാരം അകലെ

കാലാവസ്ഥാ മാറ്റത്തെ തുടർന്നുള്ള പ്രശ്‌നം പരിഹരിക്കാൻ ചർച്ച നടക്കുമെങ്കിലും ശാശ്വത പരിഹാരമുണ്ടാകുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. കുറച്ചു വർഷമായി കോൾക്കൃഷി ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിലാണ്. കൃഷിരീതിയിൽ ശാസ്ത്രീയമായ മാറ്റം കൊണ്ടുവരണം.

മഴ മേയ് പകുതിയോടെ

പാലക്കാട്ടെ ഉയർന്ന ചൂടിന് സമാനമായി തൃശൂരിലും കനത്ത ചൂട്. കഴിഞ്ഞ 30 വർഷത്തെ ശരാശരിയിൽ നിന്ന് 4.5 ഡിഗ്രിയോ അതിന് മുകളിലോ തുടർച്ചയായ ദിവങ്ങളിൽ ചൂട് കൂടുന്നതാണ് ഉഷ്ണതരംഗം. 2019ൽ 40.4 ഡിഗ്രി വരെ ചൂട് ഉയർന്നതൊഴിച്ചാൽ ഇക്കൊല്ലമാണ് ഏറ്റവും കൂടുതൽ. ഏതാണ്ട് 40 ഡിഗ്രി വരെ. കാലാവസ്ഥാ വിഭാഗത്തിന്റെ നിലവിലെ വിലയിരുത്തൽ പ്രകാരം ഈ മാസം പകുതിയോടെ മാത്രമേ മഴ പെയ്യാനിടയുള്ളൂ. മേഘാവൃതമായ അന്തരീക്ഷമുണ്ടെങ്കിലും പെയ്യുന്നില്ല. ചില സ്ഥലങ്ങളിൽ ചെറുതായി പെയ്‌തെങ്കിലും ഉഷ്ണത്തിന് ശമനമില്ല. അന്തരീക്ഷ ആർദ്രത കൂടുതലാണ്. ഇന്നലെയും അന്തരീക്ഷം മേഘാവൃതമായി.

ചൂടും വരൾച്ചയും വേനൽക്കാല വിളകളെ വളരെ പ്രതികൂലമായി ബാധിക്കുന്നു. വിളസംരക്ഷണത്തിന് പുതയിടുന്നത് ഉൾപ്പെടെ ഫലവത്താക്കണം.

ഡോ.ടി.പ്രദീപ്കുമാർ
പച്ചക്കറി ശാസ്ത്ര വിഭാഗം മേധാവി
കാർഷിക സർവകലാശാല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, HEATWAVE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.