തൃശൂർ: കഥകളി ക്ലബ്ബിന്റെ രംഗോത്സവം രണ്ടാം ദിവസം ആദ്യകാല സാരഥിയായ ടി.കൃഷ്ണൻകുട്ടിമേനോന്റെ സ്മൃതിദിനമായി ആചരിച്ചു. അഡ്വ.ഒ.എം.രവി, കൃഷ്ണൻകുട്ടി മേനോനെ അനുസ്മരിച്ചു. കഥകളിയിലെ താളവും പാരമ്പര്യ താളപദ്ധതികളും എന്ന വിഷയത്തിൽ സജനീവ് ഇത്തിത്താനം പ്രഭാഷണം നിർവഹിച്ചു. കഥകളിയിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സമ്മാനാർഹരായ ജില്ലയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സംഗീതനാടക അക്കാഡമി അഡ്മിനിസ്‌ട്രേറ്റർ ശുഭ, കെ.ബാബു എന്നിവർ പ്രസംഗിച്ചു. കുമാരനാശാൻ രചിച്ച ചിന്താവിഷ്ടയായ സീതയുടെ രംഗാവിഷ്‌കരണവുമുണ്ടായി. കലാമണ്ഡലം രാജശേഖരൻ സംവിധാനം നിർവഹിച്ചു. കവിതയുടെ ലാവണ്യതലത്തെക്കുറിച്ച് ഡോ.എ.എൻ.കൃഷ്ണൻ സംസാരിച്ചു. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ കോട്ടക്കൽ നാരായണൻ, കലാമണ്ഡലം കൃഷ്ണദാസ് എന്നിവർ പങ്കെടുത്ത കാലകേയ വധം കഥകളിയുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |