തൃശൂർ: പ്രശസ്ത അനുഷ്ഠാന വാദ്യ കലാകാരൻ ആയിരുന്ന പഴുവിൽ മാധവമാരാരുടെ സ്മരണാർത്ഥം നൽകിവരുന്ന പഴുവിൽ മാധവമാരാർ സ്മാരക സ്‌കന്ദ പുരസ്‌കാരവും സുവർണ മുദ്രയും സമ്മാനിച്ചു. പഴുവിൽ സുബ്രഹ്മണ്യ ക്ഷേത്ര ഉത്സവത്തിലെ പള്ളിവേട്ടയോട് അനുബന്ധിച്ച് പഴുവിൽ രഘു മാരാരുടെ പ്രമാണത്തിൽ അരങ്ങേറിയ പഞ്ചാരിമേളത്തിനുശേഷം സമാദരണ ചടങ്ങിലായിരുന്നു പുരസ്‌കാരം സമർപ്പിച്ചത്. പ്രശസ്ത തിമില വാദ്യ കലാകാരന്മാരായ തൃക്കൂർ സുനിൽ, മുടിക്കോട് ഉണ്ണിക്കൃഷ്ണൻ, വലംതല കലാകാരനായ അന്തിക്കാട് ഷാജി എന്നിവർക്കാണ് സ്‌കന്ദപുരസ്‌കാരവും സുവർണമുദ്രയും സമ്മാനിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേമരാജ് ചുണ്ടലത്ത് സുവർണ മുദ്രകൾ സമർപ്പിച്ചു. പഴുവിൽ ദേവസ്വം ഓഫീസർ നന്ദകുമാർ പ്രശസ്തിപത്രം സമ്മാനിച്ചു. പഴുവിൽ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.എ. ദേവിദാസൻ പൊന്നാട അണിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |