SignIn
Kerala Kaumudi Online
Thursday, 18 July 2024 9.32 AM IST

വേനൽ മഴ കനിഞ്ഞില്ലെങ്കിൽ കുടിവെള്ളം മുട്ടും

1

തൃശൂർ: കഴിഞ്ഞ രണ്ടുദിവസമായി വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ശക്തമായില്ലെങ്കിൽ ജില്ലയിൽ കുടിവെള്ളം മുട്ടും. ജലസ്രോതസുകളിലെ ജലനിരപ്പ് താഴോട്ട് പോകുന്നതാണ് കാരണം. കൂടിവെള്ളത്തിനായി പീച്ചി, വാഴാനി ഡാമുകൾ ഇതിനകം തുറന്നിട്ടുണ്ട്. എതാനുംനാൾ കൂടി തുടരും. ജലക്ഷാമം രൂക്ഷമായാൽ വീണ്ടും തുറന്നുവിടാനുള്ള വെള്ളമില്ലെന്നതാണ് സ്ഥിതി.

സമീപകാലത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് പ്രധാന അണക്കെട്ടുകളായ പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിലുള്ളത്. കാലവർഷമെത്താൻ മൂന്നോ നാലോ ആഴ്ചെയെടുക്കുമെന്നാണ് നിരീക്ഷണം. അതിനിടെ വേനൽ മഴ ലഭിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാനാകൂ. ഉഷ്ണതരംഗം മാറുകയും ചൂടിന്റെ കാഠിന്യം അൽപ്പം കുറഞ്ഞതും ആശ്വാസമാണ്. ഇന്നലെയും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ ലഭിച്ചിരുന്നു.

അടിമുട്ടി ഡാമുകൾ
കഴിഞ്ഞ വർഷം കാലവർഷം ചതിച്ചതും തുലാവർഷം വേണ്ടത്ര ലഭിക്കാതിരുന്നതും മൂലം ഡാമുകളിൽ 60% മാത്രമായിരുന്നു ജിലനിരപ്പ്. ഇതിൽ നിന്ന് പല ഘട്ടങ്ങളിലായി കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമായി തുറന്നുവിട്ടു. ചിമ്മിനി ഡാമിൽ ഏഴു ശതമാനം വെള്ളം മാത്രമാണുള്ളത്.

ഡാമുകളുടെ ജലനിരപ്പ്

  • പീച്ചി: 13 %
  • ചിമ്മിനി: 7 %
  • വാഴാനി: 18 %

കുടിവെള്ള വിതരണം മുടങ്ങില്ല
തദ്ദേശ സ്ഥാപനങ്ങൾക്ക് വേനലിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് അനുവദിച്ച ഫണ്ട് ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും തീർന്നെങ്കിലും പ്രത്യേക ഉത്തരവിലൂടെ ഫണ്ട് നൽകിയേക്കും. പ്രത്യേക സാഹചര്യത്തിൽ ജൂൺ ആദ്യവാരം വരെയെങ്കിലും വാഹനങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യേണ്ടി വരും. മലയോര മേഖലയിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. അതിരപ്പിള്ളി മേഖലയിൽ കുടിവെള്ള വിതരണത്തിന് വാഹനം ലഭ്യമല്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് കളക്ടർ ഇടപെട്ടാണ് വാഹന സൗകര്യം ഏർപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.