ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ മുകുന്ദൻ (44) ചരിഞ്ഞു. ഇന്നലെ രാവിലെ 9.40ന് ആനത്താവളത്തിലെ തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. കോഴിക്കോട് സാമൂതിരി രാജാ 1986 സെപ്തംബർ എട്ടിനാണ് മുകുന്ദനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തുന്നത്. 2006 മുതൽ ഇടത്തെ പിൻകാൽ മടങ്ങാത്ത അവസ്ഥയിലായിരുന്നു. ഇതേത്തുടർന്ന് മുകുന്ദനെ ആനത്താവളത്തിന് പുറത്തേക്ക് കൊണ്ടുപോകാറില്ല. ആനത്താവളത്തിനകത്ത് സ്ഥിരമായി നടത്തിക്കാറുണ്ട്. രണ്ടാഴ്ച മുമ്പ് തളർന്നുവീണ കൊമ്പനെ ക്രെയിൻ ഉപയോഗിച്ചാണ് എഴുന്നേൽപ്പിച്ചത്. ഇതിനുശേഷം തീർത്തും അവശനായിരുന്നു. മുകുന്ദനെ സംസ്‌കരിക്കുന്നതിനായി ഇന്നലെ വൈകിട്ടോടെ കോടനാട്ടേക്ക് കൊണ്ടുപോയി. മുകുന്ദന്റെ വിയോഗത്തോടെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |