SignIn
Kerala Kaumudi Online
Thursday, 19 September 2024 4.02 AM IST

വിത്തിട്ടത് മുഴുവൻ വിളവ് പച്ചക്കറിയിൽ വൻ വിലയിടിവ്

Increase Font Size Decrease Font Size Print Page

തൃശൂർ: പച്ചക്കറി ഉൽപാദനം വൻതോതിൽ കൂടിയതോടെ പച്ചക്കറിയുടെ വിലയിടിഞ്ഞു. നൂറിന് മുകളിൽ പോയ തക്കാളിക്ക് വില പത്തുരൂപ വരെയെത്തി. കഴിഞ്ഞമാസം കിലോക്ക് 30 രൂപയ്ക്ക് താഴെ ഒരു പച്ചക്കറിയും ലഭിച്ചിരുന്നില്ല.
വെണ്ട, പടവലം, ചുരയ്ക്ക, വെള്ളരിക്ക, പയർ എന്നിവയ്ക്ക് 20 രൂപയാണ്. ബീറ്റ്‌റൂട്ട്, കുക്കുമ്പർ, എളവൻ, കൊള്ളിക്കിഴങ്ങ് തുടങ്ങിയവ 25 രൂപയിലേക്ക് ചുരുങ്ങി. വലിയ വില ഉണ്ടായിരുന്ന ബീൻസിന് 28 രൂപയാണ്. കിലോയ്ക്ക് 30 രൂപയുമായി കാബേജ്, ഉരുളക്കിഴങ്ങ്, ചേന, നാടൻ കുമ്പളം, കോളിഫ്‌ളവർ എന്നിവയുമുണ്ട്. 35 രൂപയാണ് മത്തങ്ങ വില. ഉള്ളിക്കും സവാളയ്ക്കും കൊത്തമരയ്ക്കും 40 രൂപയാണ്. കഴിഞ്ഞ വർഷത്തിന് സമാനമായ കാലാവസ്ഥാ വ്യതിയാന പ്രശ്‌നം ഇക്കുറി ഉണ്ടായില്ല. അതിനാൽ കൃഷി ചെയ്തത് ഭൂരിഭാഗവും വിള കിട്ടി. അനുകൂല സാഹചര്യം ഉണ്ടായതോടെ വിലയിടിയുകയായിരുന്നു. അതേസമയം നാടൻ മുരിങ്ങ ധാരാളമെത്തിയിട്ടും രണ്ടാഴ്ച മുമ്പ് കിലോക്ക് 220 മുതൽ 250 വരെ വിലയുണ്ടായിരുന്നത് 150 ലേക്ക് മാത്രമാണെത്തിയത്.

നേന്ത്രപ്പഴം, പൂവൻപഴം, ഞാലിപ്പൂവൻ (50), റോബസ്റ്റ് (32), കണ്ണൻപഴം, ചെറുപഴം (30) എന്നിങ്ങനെയാണ് പഴവില. ഉയർന്ന ഉൽപാദനമാണ് വില കുറയാൻ കാരണം. വലിയ തോതിലാണ് ശക്തൻ അടക്കം ജില്ലയിലെ മാർക്കറ്റുകളിലേക്ക് പച്ചക്കറിയെത്തുന്നത്.

കാലികൾക്ക് തീറ്റയാക്കി പച്ചക്കറി തോട്ടം

വില കുറഞ്ഞതോടെ വിളവെടുപ്പ് ചെലവേറിയതായി. പാകമായ പയർ പറിക്കുന്നതിന് ചാക്ക് ഒന്നിന് 70 രൂപയാണ് കൂലി. ഒപ്പം തൊഴിലാളികൾക്ക് ഭക്ഷണവും നൽകണം. വിളവെടുപ്പ് നടത്തിയ പയർ കൊണ്ടുപോകുന്നതിന് ഗതാഗതക്കൂലിയും കൊടുക്കണം. അതുകൊണ്ട് വിളവെടുപ്പ് നടത്തി നഷ്ടം വരുത്താൻ കർഷകർ മടിക്കുകയാണ്. ചിലർ കൃഷി ഭൂമിയിലേക്ക് പശുക്കളെ അഴിച്ചുവിട്ട് പയർ അവയ്ക്ക് തീറ്റയായി കൊടുത്തതായും ഏജന്റുമാർ പറയുന്നു. ഉയർന്ന തോതിൽ പച്ചക്കറി ഉൽപാദനം കൂടിയതോടെ തമിഴ്‌നാട്ടിൽ കർഷകർ വിലകിട്ടാതെ അലയുകയാണ്.

എങ്ങനെയും വിലകേറ്റാൻ ചിലർ

റഷ്യ യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ പച്ചക്കറി വില കയറ്റാൻ ചിലയിടങ്ങളിൽ ശ്രമം നടക്കുന്നതായും പറയുന്നു. കിലോക്ക് 10 രൂപയുള്ള തക്കാളിക്ക് 40 രൂപ വരെ വില പറഞ്ഞ വ്യാപാരികൾ വിവിധയിടങ്ങളിലുണ്ട്. വില കുറഞ്ഞ സാഹചര്യത്തിൽ എന്താണ് ഇത്രയധികം വില എന്ന് ചോദിച്ചവരോട് യുദ്ധമല്ലേ എല്ലാറ്റിനും വില കൂടുമെന്നാണ് മറുപടി. ക്രൂഡ് ഓയലിന് വില കൂടിയതിനാൽ സാധനം വിപണിയിലെത്താൻ ഗതാഗത ചെലവ് കൂടുമെന്ന ന്യായമാണ് ചിലർ ഉന്നയിക്കുന്നത്.


വിലവിവരം ഇങ്ങനെ

വഴുതന (45)
പാവയ്ക്ക (46)
കോവയ്ക്ക, പച്ചക്കായ (50)
കൈതച്ചക്ക (55)
കാരറ്റ് (56)
ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ, (60)
കറിനാരങ്ങ (70)
ചെറുനാരങ്ങ (80)
കാപ്‌സിക്കം (90)
പച്ചമുളക് (100)
വെളുത്തുള്ളി (120)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VEG PRICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.