തൃശൂർ: ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത് നിമിത്തമുള്ള വൈദ്യുതി പ്രശ്‌നങ്ങളാൽ കട കത്തി നശിച്ചുവെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. കട കത്തിനശിച്ചതിന്റെ നഷ്ടം എന്ന നിലയിൽ 1,50,000 രൂപയും കത്തിനശിച്ച തിയതി മുതൽ ആറ് ശതമാനം പലിശയും നഷ്ടപരിഹാരമായി 50,000 രൂപയും ചെലവിലേക്ക് 2,500 രൂപയും നൽകാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. തൃശൂർ ചെറുതുരുത്തിയിലെ ചെരപ്പറമ്പിൽ വീട്ടിൽ മായ ഉദയൻ ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുതുരുത്തി ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർക്കെതിരെയും തിരുവനന്തപുരത്തുള്ള സെക്രട്ടറിക്കെതിരെയും വിധിയായത്. മായ ഉദയന്റെ കട പുലർച്ചെയോടെയാണ് കത്തിയത്. ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത് മൂലമുള്ള വൈദ്യുതി പ്രശ്‌നം നിമിത്തമാണ് കട കത്തിനശിച്ചതെന്നാരോപിച്ച് മായ ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഫയർ സ്റ്റേഷൻ റിപ്പോർട്ടും പത്രവാർത്തയും കേസിൽ തെളിവിലേക്ക് സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |