ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ റോഡ്-റെയിൽ ഗതാഗത മേഖലയിലെ പദ്ധതികൾ കാലതാമസം നേരിടുന്നതായി റിപ്പോർട്ട്. റോഡ് ഗതാഗത-ഹൈവേ മേഖലയിൽ 460 പദ്ധതികൾ പൂർത്തിയാകാതെ വൈകുകയാണ്. കൂടാതെ റെയിൽവേയിൽ 117, പെട്രോളിയം വ്യവസായത്തിൽ 90 പദ്ധതികളും നിശ്ചിത സമയം കഴിഞ്ഞിട്ടും പൂർത്തിയാകാതെ കിടക്കുകയാണ്. റോഡ് ഗതാഗത, ഹൈവേ മേഖലയിൽ 749 പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ 460 എണ്ണവും വൈകുകയാണെന്നാണ് സർക്കാർ റിപ്പോർട്ട്.
ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം റെയിൽവേയിൽ 173 പദ്ധതികളിൽ 117 എണ്ണം കാലതാമസം നേരിടുന്നു. അതേസമയം പെട്രോളിയം മേഖലയിൽ 152 പദ്ധതികളിൽ 90 എണ്ണം ഷെഡ്യൂൾ ചെയ്തതിലും വൈകിയാണ് നടക്കുന്നത്.
മുനീറാബാദ്-മഹബൂബ്‌നഗർ റെയിൽ പദ്ധതിയാണ് ഏറ്റവും കാലതാമസം നേരിടുന്നത്. ഇത് 276 മാസം വൈകി. ഏറ്റവും കാലതാമസം നേരിടുന്ന രണ്ടാമത്തെ പദ്ധതി ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പദ്ധതിയാണ്. 247 മാസം വൈകിയിട്ടും പദ്ധതി പൂർത്തിയായിട്ടില്ല. റോഡ് ട്രാൻസ്‌പോർട്ട്, ഹൈവേ മേഖലയിൽ 749 പദ്ധതികൾ നടപ്പാക്കാൻ അനുവദിച്ചപ്പോൾ ആകെ ചെലവായത് 4,09,053.84 കോടി രൂപയായിരുന്നു. എന്നാൽ ഇത് പിന്നീട് 4,27,518.41 കോടി രൂപയായി ഉയർന്നു. 4.5 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
റെയിൽവേ മേഖലയിൽ 173 പ്രോജക്ടുകൾ അനുവദിച്ചപ്പോൾ മൊത്തം യഥാർത്ഥ ചെലവ് 3,72,761.45 കോടി രൂപയായിരുന്നു, എന്നാൽ ഇത് പിന്നീട് 6,26,632.52 കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു, ഇത് 68.1 ശതമാനം കവിഞ്ഞു.
പെട്രോളിയം മേഖലയെ സംബന്ധിച്ച്, 152 പദ്ധതികൾ നടപ്പാക്കുന്നതിന് അനുവദിച്ചപ്പോൾ ആകെ 3,78,090.07 കോടി രൂപയായിരുന്നു യഥാർത്ഥ ചെലവ്, എന്നാൽ ഇത് പിന്നീട് 3,96,608.48 കോടി രൂപയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |