കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തി. വ്യാപാരാന്ത്യത്തിൽ വില്പന സമ്മർദ്ദം നേരിട്ടുവെങ്കിലും റെക്കാഡ് ഉയരത്തിലാണ് വിപണി വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്സ് ഇന്നലെ വ്യാപാരാന്ത്യത്തിൽ 204 പോയിന്റ് ഉയർന്ന് 76,810ൽ അവസാനിച്ചു. നിഫ്റ്റി 76 പോയിന്റ് നേട്ടവുമായി 23,398ൽ വ്യാപാരം പൂർത്തിയാക്കി. നാണയപ്പെരുപ്പ ഭീഷണി പൂർണമായും ഒഴിയാത്തതിനാൽ ബുധനാഴ്ച പ്രഖ്യാപിച്ച അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ ധന നയത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഇതോടെ വിദേശ നിക്ഷേപകർ ഇന്ത്യ ഉൾപ്പെടെയുള ്ള വിപണികളിൽ വീണ്ടും സജീവമായി.
ഐ. ടി, റിയൽറ്റി മേഖലകളിലെ കമ്പനികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ, എൽ ആൻഡ് ടി, ടെക്ക് മഹീന്ദ്ര, അൾട്രാടെക്ക് സിമന്റ്, വിപ്രോ, ടി.സിഎസ് എന്നിവ നേട്ടമുണ്ടാക്കി.
പഞ്ചസാര ഓഹരികളിൽ കുതിപ്പ്
കേന്ദ്ര സർക്കാർ കരിമ്പിന്റെ താങ്ങുവില ഉയർത്തുമെന്ന വാർത്തകൾ ഷുഗർ കമ്പനികളുടെ ഓഹരി വിലയിൽ വൻ മുന്നേറ്റം സൃഷ്ടിച്ചു. ഇ.ഐ.ഡി പെറി, രേണുക ഷുഗേഴ്സ്, ബർലാംപൂർ ചിനി തുടങ്ങിയവയുടെ ഓഹരികൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |