കൊച്ചി: ഓഹരി വിപണി റെക്കാഡ് ഉയരത്തിൽ നിന്ന് പിടിവിട്ട് താഴേക്ക് വീണതോടെ കേരളം ആസ്ഥാനമായ പ്രമുഖ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം കുത്തനെ ഇടിയുന്നു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളായ കൊച്ചിൻ ഷിപ്പ്‌യാർഡ്, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്(ഫാക്‌ട്), കല്യാൺ സിൽക്സ്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയവയുടെയെല്ലാം വിപണി മൂല്യം താഴേക്ക് നീങ്ങുകയാണ്. പ്രതിരോധ മേഖലയിലെ മുൻനിരക്കാരായ കൊച്ചിൻ ഷിപ്പ്‌യാർഡാണ് കഴിഞ്ഞ നാല് മാസത്തിനിടെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഇക്കാലയളവിൽ കമ്പനിയുടെ ഓഹരി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2,980 രൂപയിൽ നിന്ന് 1,454 രൂപയിലേക്ക് മൂക്കുകുത്തി. ജൂലായ് 11ന് 70,304 കോടി രൂപയായിരുന്ന കൊച്ചി ഷിപ്പ്‌യാർഡിന്റെ മൂല്യം ഇന്നലെ 38,254 കോടി രൂപയിലേക്ക് താഴ്ന്നു.
ഫാക്ടിന്റെ ഓഹരി വില നാല് മാസത്തിനിടെ 1,187 രൂപയിൽ നിന്ന് 851 രൂപയിലേക്കാണ് മൂക്കുകുത്തിയത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 76,800 കോടി രൂപയിൽ നിന്ന് 55,127 കോടിയിലേക്ക് താഴ്ന്നു. എന്നാൽ കല്യാൺ സിൽക്സ്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയവയുടെ ഓഹരി വില പ്രതികൂല കാലാവസ്ഥയിലും കനത്ത ഇടിവ് നേരിട്ടില്ല.
കമ്പനി നിലവിലെ ഓഹരി വില വിപണി മൂല്യം കൊച്ചിൻ ഷിപ്പ്‌യാർഡ് 1,454 രൂപ 38,254 കോടി രൂപ
എഫ്.എ.സി.ടി 851 രൂപ 55,120 കോടി രൂപ
കല്യാൺ ജുവലേഴ്സ് 686 രൂപ 70.814 കോടി രൂപ
മുത്തൂറ്റ് ഫിനാൻസ് 1,926 രൂപ 77,249 കോടി രൂപ
ഫെഡറൽ ബാങ്ക് 190 രൂപ 46,805 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |