ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ നടന്ന അതിവേഗ പാതയുടെ ഉദ്ഘാടന ചടങ്ങ് രാഷ്‌ട്രീയ നേട്ടങ്ങൾ വിവരിക്കാനും എതിരാളികളെ വിമർശിക്കാനുമുള്ള വേദിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ദൗസയിൽ നടന്ന ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സാക്ഷിയാക്കിയായിരുന്നു വിമർശനം.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ എങ്ങനെ സംസ്ഥാനം ഭരിക്കുന്നു എന്നത് എല്ലാവർക്കും അറിയാം. നിയമസഭയിൽ ബഡ്‌ജറ്റ് സമ്മേളനത്തിനിടെ നടന്ന കാര്യങ്ങളാണ് ഇന്ന് എങ്ങും ചർച്ച. ആർക്കും തെറ്റ് പറ്റാം. കോൺഗ്രസിന് കാഴ്ചപ്പാടില്ലെന്നും
സംസ്ഥാനത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുകയാണെന്നും ബഡ്‌ജറ്റ് മാറിവായിച്ച സംഭവം പരാമർശിച്ച് മോദി പറഞ്ഞു.
ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാർ ഉണ്ടായിരുന്നെങ്കിൽ രാജസ്ഥാനിൽ മികച്ച പുരോഗതി ഉണ്ടാകുമായിരുന്നു. കോൺഗ്രസ് സർക്കാരുകൾക്ക് അതിർത്തി ഗ്രാമങ്ങളിലും പ്രദേശങ്ങളിലും വികസന പ്രവർത്തനങ്ങൾ നടത്താൻ ഭയമാണ്. ഞങ്ങൾ(ബി.ജെ.പി) നിർമ്മിച്ച റോഡുകളിൽ ശത്രു വന്നാൽ എന്ത് സംഭവിക്കുമെന്ന് പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് സൈനികരുടെ വീര്യത്തെ വിലകുറച്ച് കാണുന്നു. അതിർത്തിയിൽ ശത്രുക്കളെ തടയാനും തക്ക മറുപടി നൽകാനും നമ്മുടെ സൈന്യത്തിന് അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |