ന്യൂ ഡൽഹി : മദ്യനയക്കേസിൽ താൻ നൽകിയ മൊഴി ഇ.ഡി. അട്ടിമറിച്ചെന്ന പ്രതിയും മലയാളി വ്യവസായിയുമായ അരുൺ രാമചന്ദ്ര പിളളയുടെ പരാതി ഡൽഹി റോസ് അവന്യു കോടതി ഇന്ന് പരിഗണിക്കും.
എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങിയെന്നും, തന്റെ മൊഴിയെന്ന് പറഞ്ഞ് ഉപയോഗിക്കുന്നുവെന്നും അരുൺ രാമചന്ദ്രപിളള ആരോപിച്ചു. പരാതിയിൽ ഇ.ഡി. ഇന്ന് നിലപാട് അറിയിക്കണമെന്ന് ജഡ്‌ജി എം..കെ. നാഗ്പാലിന്റെ നിർദേശമുണ്ട്.
ഇ.ഡി. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അരുൺ രാമചന്ദ്ര പിളളയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതി മനീഷ് സിസോദിയ 17വരെ ഇ.ഡി. കസ്റ്റഡിയിൽ തുടരും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്രസമിതി നിയമസഭാംഗവുമായ കെ. കവിത മാർച്ച് 16ന് ഹാജരാകണമെന്ന് ഇ.ഡി. സമൻസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അരുൺ രാമചന്ദ്രപിളളയെ കൂടുതൽ ദിവസം ഇ.ഡി. കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |