ലക്നൗ: യു.പിയിൽ ഇതുവരെ പത്തുപേർക്ക് സിക വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപന തോത് മനസിലാക്കാൻ നിരീക്ഷണം ശക്തമാക്കി. ഒക്ടോബറിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 645 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 253 സാമ്പിളുകൾ രോഗലക്ഷണമുള്ളവരിൽ നിന്ന് ശേഖരിച്ചതാണെന്നും 103 എണ്ണം ഗർഭിണികളിൽ നിന്നാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആറു കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
കൊതുകു പരത്തുന്ന വൈറസാണ് സിക. ഗർഭിണികളെയാണ് സിക രൂക്ഷമായി ബാധിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |