ലക്നൗ : കാൺപൂരിലെ വ്യവസായി പിയൂഷ് ജെയിനിന്റെ വീട്ടിൽ നിന്ന് 200 കോടിയോളം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ സമാജ്‌വാദി പാർട്ടിയ്ക്ക് ബന്ധമുണ്ടെന്ന് ബി.ജെ.പി. പണം നിറച്ച പെട്ടികൾ പുറത്തുവന്നു. ഞാൻ കരുതിയത് ഇതും ഞങ്ങൾ ചെയ്തതാണെന്ന് അവർ ( സമാജ്‌വാദി പാർട്ടി ) പറയുമെന്നാണ്. 2017ന് മുമ്പ്, അവർ യു.പിയിൽ വിതറിയ അഴിമതിയുടെ സുഗന്ധം എല്ലാവർക്കും കാണാനാകുന്നുണ്ട്. - കാൺപൂരിലെ മെട്രോ റെയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കവെ മോദി പറഞ്ഞു.
പെർഫ്യൂം വ്യാപാരിയായ പിയൂഷ് ജെയിൻ സമാജ്‌വാദി പാർട്ടിയിൽ നിന്നാണെന്നും റെയ്‌ഡ് നടന്നതിൽ അഖിലേഷ് യാദവ് വിതുമ്പുകയാണെന്നും അമിത് ഷാ പരിഹസിച്ചു. പിയൂഷ് ജെയിനിന് അഖിലേഷിന്റെ പിന്തുണയുണ്ടെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. എന്നാൽ, പിയൂഷ് ജെയിനുമായുള്ള ബന്ധം അഖിലേഷ് യാദവ് നിഷേധിച്ചു. പിയൂഷിന്റെ കോൾ റെക്കാർഡ് പരിശോധിച്ചാൽ തന്നെ നിരവധി ബി.ജെ.പി നേതാക്കളുടെ പേരുകൾ പുറത്തുവരുമെന്നും സമാജ്‌വാദി പാർട്ടിയിലെ പുഷ്പരാജ് ജെയിന് പകരം ബി.ജെ.പി അബദ്ധത്തിൽ അവരുടെ തന്നെ പാർട്ടിയിലെ പിയൂഷ് ജെയിനിന്റെ വീട് റെയ്ഡ് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |