ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യൻ വൈദ്യുത വിതരണ ശൃംഖലയിൽ നുഴഞ്ഞു കയറാനുള്ള ചൈനീസ് ഹാക്കർമാരുടെ ശ്രമം വിജയകരമായി തടഞ്ഞതായി കേന്ദ്ര ഊർജ്ജമന്ത്രി ആർ.കെ സിംഗ് പറഞ്ഞു. ലഡാക്കിനടുത്തുള്ള വൈദ്യുത വിതരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർമാർ നടത്തിയ രണ്ട് ശ്രമങ്ങളും വിജയിച്ചില്ല. ഇത്തരം സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള പ്രതിരോധ സംവിധാനം ഇന്ത്യ ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള 8 മാസങ്ങളായി നുഴഞ്ഞ് കയറാൻ ചൈനീസ് ഹാക്കർമാർ ശ്രമിച്ചു കൊ ണ്ടിരിക്കുകയാണെന്ന് യു.എസിലെ റെക്കാർഡഡ് ഫ്യൂച്ചർ എന്ന സൈബർ സെക്യൂരിറ്റി കമ്പനിയാണ് വെളിപ്പെടുത്തിയത്. ഈ റിപ്പോർട്ട് പുറത്ത് വിടുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിനെ ഇക്കാര്യം അറിയിച്ചിരുന്നു. ഉത്തരേന്ത്യയിലെ എട്ട് ലോഡ് ഡെസ്പാച്ച് കേന്ദ്രങ്ങളെയാണ് ചൈനീസ് ഹാക്കർമാർ ലക്ഷ്യമിട്ടത്. ചൈനീസ് സൈന്യവും സുരക്ഷാ മന്ത്രാലയവും ഉപയോഗിക്കുന്ന ടാഗ് - 38 എന്ന പേരിലറിയപ്പെടുന്ന ഷാഡോപാഡ് എന്ന വളരെ വിനാശകരമായ സോഫ്റ്റ് വെയറാണ് ഹാക്കിംഗ് സംഘം ഉപയോഗിച്ചിരുന്നതെന്ന് റെക്കാർഡഡ് ഫ്യൂച്ചറിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ചൈന ഇക്കാര്യത്തിൽ ഇത് വരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |