റാഞ്ചി: ജാർഖണ്ഡിലെ ദിയോഘറിൽ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികൂട് മലയിലെ റോപ്‌വേയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ഭക്ഷണവും വെള്ളവുമില്ലാതെ സ്ത്രീകളും കുട്ടികളുമടക്കം 47ഓളം പേർ 24 മണിക്കൂറിലേറെയായി ആകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. അതിനിടെ ഭൂനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിലുള്ള കേബിൾ കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
സാങ്കേതികപ്പിഴവ് മൂലം റോപ്‌വേയുടെ നിയന്ത്രണം നഷ്ടമായതാണ് കാറുകൾ കൂട്ടിയിടച്ച് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ റോപ്‌വേ നടത്തുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ മുങ്ങി.
ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ട മുപ്പതോളം പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഫലപ്രദമായില്ലെന്ന് അധികൃതർ അറിയിച്ചു. ജാർഖണ്ഡ്, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തരനിവാരണ സേനയും വ്യോമസേനയും രംഗത്തെത്തി. രണ്ട് മിഗ്-17 ഹെലികോപ്ടർ ഉൾപ്പെടെ ഉപയോഗിച്ചാണ് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നത്. റോപ്‌വേയുടെ ഉയരക്കൂടുതൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. അപകടകാരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ത്രികൂട് റോപ്‌വേ
ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ്‌വേകളിലൊന്ന്
1500 ഓളം അടി ഉയരം.
ബാബ വൈദ്യനാഥ് ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള റോപ്‌വേയ്ക്ക് 766 മീറ്റർ നീളം.
ആകെ 25 കാബിനുകൾ
ഒരു കാബിനിൽ 4 പേർക്കിരിക്കാം.
10 മിനിട്ടോളം സഞ്ചരിച്ചാണ് റോപ്‌വേ ഏറ്റവും ഉയരത്തിലെത്തുന്നത്.
ഒരു യാത്രയ്ക്ക് 130 രൂപയാണ് ഫീസ്.
ഇന്ത്യയിലെ മറ്റ് റോപ്‌വേ അപകടങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |