ചെന്നൈ: ചെന്നൈയിൽ കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി. ചെന്നൈ സ്വദേശിയായ വിഗ്നേഷാണ് (25) കൊലപ്പെട്ടത്. സബ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ, ഹോംഗാർഡ് എന്നിവരാണ് പ്രതി പട്ടികയിലുള്ളത്. ഇവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
സംയാസ്പദമായ മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും സംഭവം വിവാദമായതോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലക്കേസായി രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷിക്കുകയായിരുന്നു.
കഴിഞ്ഞമാസമാണ് കഞ്ചാവ് കടത്തിയെന്നും പൊലീസിനെ അക്രമിച്ചെന്നും ആരോപിച്ച് വിഗ്നേഷിനേയും സുഹൃത്തിനേയും വാഹനപരിശോധനയ്ക്കിടെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട്, ഗുരുതര പരിക്കുകളോടെ വിഗ്നേഷിനെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുറ്റക്കാരെ വെറുതെ വിടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |