ന്യൂഡൽഹി: ഗുണ്ടകളുടെ വെടിയേറ്റ് ജീവൻ വെടിഞ്ഞ പഞ്ചാബി ഗായകൻ സിദ്ദു മൂസ വാലെയുടെ വീട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ സന്ദർശിച്ചു. പഞ്ചാബ് സർക്കാർ വി.വി.ഐ.പി സുരക്ഷ വെട്ടിക്കുറച്ചതിന്റെ പിറ്റേന്നാണ് സിദ്ദു ആക്രമിക്കപ്പെടുന്നത്. സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അപ്രതീക്ഷിത സന്ദർശനം. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ സന്ദർശിച്ച ശേഷമാണ് ഭഗവന്ത് മാൻ മൂസ വാലെയുടെ വീട്ടിലെത്തിയത്. സിദ്ദുവിന്റെ വേർപാടിൽ തന്റെ ദുഃഖം അറിയിക്കുന്നതായി മാൻ പറഞ്ഞു. വീടിന് ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, തങ്ങളുടെ മകന്റെ സുരക്ഷയ്ക്കായി നാലു പേരെ നിയോഗിക്കുന്നത് ഇത്ര പ്രശ്നമാകുന്നത് എങ്ങനെയാണെന്നും ഇപ്പോൾ നിങ്ങളുടെ ഖജനാവ് നിറഞ്ഞോയെന്നും ആയിരുന്നു മൂസ വാലെയുടെ മാതാവ് ചരൺ കൗറിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |