ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിനിടെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആറ് വയസ്സുകാരന്റെ സംരക്ഷണം പിതാവിന്റെ മാതാപിതാക്കളെ ചുമതലപ്പെടുത്തി സുപ്രീം കോടതി ഉത്തരവ്. നമ്മുടെ സമൂഹത്തിൽ മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനെ നന്നായി പരിപാലിക്കുമെന്ന് ജസ്റ്റിസ് എം.ആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മെയ് 13നും ജൂൺ 12 നുമായാണ് കുട്ടിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. അമ്മയുടെ അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ അഹമ്മദാബാദിലെ പിതാവിന്റെ വീട്ടിൽ നിന്നും ദഹോദിലെ മാതൃവീട്ടിലേക്ക് അമ്മയുടെ ബന്ധുക്കൾ കുട്ടിയെ കൊണ്ടുപോയ ശേഷം തിരികെ പിതാവിന്റെ വീട്ടിലേക്കയച്ചില്ല. തുടർന്ന് തർക്കത്തിൽ ഗുജറാത്ത് ഹൈക്കോടതി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയും അവിവാഹിതയുമായ മാതൃസഹോദരിയെ കുട്ടിയുടെ സംരക്ഷണം ഏല്പിച്ച് ഉത്തരവിട്ടു. ഇതിനെതിരെ പിതാവിന്റെ രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |