ഗാംഗ്ടോക്: സിക്കിമിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ ഐ.ടി.ബി.പി ജവാൻ അറസ്റ്റിൽ. പെൺകുട്ടി പലവട്ടം ലൈംഗിക പീഡനത്തിന് ഇരയായെന്നും ഗർഭിണിയാണെന്നും പൊലീസ് അറിയിച്ചു.
പക്യോങ് ജില്ലയിലെ റാങ്പോ പട്ടണത്തിലാണ് സംഭവം. ഏപ്രിൽ മുതൽ രാജ് ഭവനിലെ വിന്റർ ക്യാമ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ഐ.ടി.ബി.പി ഉദ്യോഗസ്ഥൻ മകളെ പീഡിപ്പിച്ചതായി അമ്മ ആരോപിച്ചു.
പോക്സോ നിയമത്തിലെ 4,6 വകുപ്പുകൾ ചുമത്തിയാണ് ഉത്തരാഖണ്ഡിലെ ധർച്ചൂള സ്വദേശിയായ ജവാനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ ഒരു പയ്യനും ഫെബ്രുവരി മുതൽ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയതായും പരാതിയുണ്ട്. ഇയാൾക്കെതിരെയും കേസെടുത്തു. പെൺകുട്ടിയെ റാങ്പോയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി. ജവാനും പ്രദേശവാസിയായ പയ്യനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |