ലക്‌നൗ: ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്‌റൗളയിൽ ദളിത് യുവതിയേയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കങ്കത്തേർ സ്വദേശിയും വിധവയുമായ മനീഷ (32), മകൾ ഇഷ (13) എന്നിവരാണ് മരിച്ചത്. ഇവരുടെ ഭർത്താവ് പവൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. തുടർന്ന് ഇവരുടെ മകൻ മാൻവിക്ക് അമ്മൂമ്മയുടെ വീട്ടിലായിരുന്നു താമസം.
ഞായറാഴ്ച രാവിലെ പാൽക്കാരാൻ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കട്ടിലിൽ ചോര വാർന്ന് മരിച്ച നിലയിൽ മനീഷയേയും ഇഷയേയും കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിയിച്ചു. മൃതദേഹത്തിന് സമീപത്തു നിന്ന് കല്ല് കിട്ടിയതായി പൊലീസ് പറഞ്ഞു. അതേസമയം ഭർത്താവിന്റെ സ്വത്ത് തട്ടിയെടുക്കാൻ ബന്ധുക്കളാണ് മനീഷയെ കൊലപ്പെടുത്തിയെന്നാരോപിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |